Sunday 13 July, 2008

ഇരട്ട പുരാണം

സ്കൂളിലും കൊളേജിലുമായി ഐഡെണ്റ്റിക്കലും അല്ലാത്തതുമായ ഇരട്ടകള്‍ എണ്റ്റെ ക്ളാസ്സില്‍ ഉണ്ടായിരുന്നു.പിന്നെ ഇരട്ടപ്പഴം കാണുംബൊള്‍ തിന്നുക എന്നതു എണ്റ്റെ ഒരു ഹൊബ്ബിയും ആയിരുന്നു.അങ്ങനെ എന്തൊ ഒരു പ്രത്യെക ഇഷ്ടം ഇരട്ട വസ്തുക്കളോട്‌ പണ്ടെ തൊന്നിയിരുന്നു.പോരാത്തതിനു എണ്റ്റെ ബെസ്റ്റ്‌ ഫ്രെന്‍ഡ്സ്‌ എണ്റ്റെ സഹമുറിയന്‍മാര്‍ ഇരട്ടകളും ആയിരുന്നു. ഇത്‌ കൊണ്ടൊക്കെ തന്നെ ഇരട്ടകളെ പറ്റി ഒരു പാടു ഗവേഷണം നടത്താന്‍ അവസരം കിട്ടിയിരുന്നു.അങ്ങനെ ഗവേഷന ഫലമായി കണ്ടെത്തിയ ഒരു പാട്‌ കാര്യങ്ങളില്‍ ജനോപകാരപ്രദമായ മെയിന്‍ ഐറ്റം ഒരുപൊലെ ഉള്ള ഇരട്ടകളെ എങ്ങനെ തിരിച്ചറിയാം എന്നതായിരുന്നു.ഇതിനായി എണ്റ്റെ നീണ്ട കുറെ എറെ നീണ്ടവര്‍ഷങ്ങള്‍ ബുദ്ധി(ഉള്ളതു കൊണ്ടു ഓണം പൊലെ) എന്നിവ ചെലവായിട്ടുണ്ട്‌.എനിക്കു സപ്പ്ളി വരെ കിട്ടി- പഠിക്കാതെ ഗവെഷിച്ചതിന്‍.അങ്ങനെലും സപ്പ്ളി വല്ലതിണ്റ്റെം മണ്ടക്കിരിക്കട്ടെ-അത്രക്കു കഷ്ടപ്പെട്ടു ബുദ്ധിമുട്ടി കണ്ടു പിടിച്ച കാര്യങ്ങള്‍ ഒരു ഫീസും ചാര്‍ജ്‌ ചെയ്യാതെ ആണു ഞാന്‍ പങ്കു വക്കുന്നതു.
അതിനു മുന്നെ വെറെ ഒരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്‌.ഇരട്ടപ്പഴം കഴിച്ചാല്‍ ഇരട്ടകുട്ടികള്‍ ഉണ്ടാവുമെന്ന്‌.എണ്റ്റെ അമ്മ എന്നെ ചീത്ത പറയാറും ഉണ്ട്‌.പിന്നെ ആണുങ്ങള്‍ പ്രസവിക്കില്ലല്ലൊ എന്ന ധൈര്യം കൊണ്ട്‌ ഞാന്‍ അമ്മ കാണാതെ ഇഷ്ടം പൊലെ ഇരട്ടപ്പഴം അടിച്ചു വിടാറുണ്ട്‌.എന്തായാലും ഒരു ഒന്നിച്ചു അഞ്ചെണ്ണം വരെ ഞാന്‍ തിന്നിട്ടുമുണ്ട്‌.അതൊരു വിശ്വാസം മാത്രമാണെന്നു വിശ്വസിക്കാം.. ഇനി മറിച്ചു സംഭവിച്ചാല്‍ വിധിയെന്നു ഓര്‍ത്തു സമാധാനിച്ചൊളു.അല്ലെങ്കില്‍ ഈ കുട്ടികള്‍ ഇല്ലത്തവര്‍ക്കു അഞ്ചാറു ഇരട്ടപ്പഴം തിന്നാല്‍ പോരെ, എന്തിനാ ഡൊക്റ്ററ്‍ അഷ്രഫിണ്റ്റെ ആശുപത്രി അന്വെഷിചു നടക്കുന്നെ.പൊരാത്തതിനു ഇരട്ടപ്പഴം എണ്റ്റെ കൂടെ തിന്നിട്ടുള്ള ചേട്ടന്‍മാര്‍ക്കൊന്നും ഇരട്ടകുട്ടികള്‍ ഇല്ലാത്തതു കൊണ്ട്‌ പെണ്‍പിള്ളര്‍ എന്നെ കെട്ടാന്‍ പേടിക്കണ്ട
.ഇനി ഇരട്ടകള്‍ മനുഷ്യരെ കുറിച്ച്‌ പൊതുവെ ഇവന്‍മാര്‍ ഇവളുമാരും ഒരു വക ആയിരിക്കും.ചൂടന്‍മാര്‍ ചൂടത്തികള്‍.ചുമ്മാ വഴിക്കൂടെ പോകുന്നവരെ ഇട്ടിടിച്ചിട്ടാരിക്കും സ്നേഹം പ്രകടിപ്പിക്കുന്നതു.പിന്നെ എല്ലരുടെം സ്രധകിട്ടുന്നതു കൊണ്ട്‌ ആകെ ഒരു ഞെരിപിരി സ്വഭാവക്കാരായിരിക്കുകയും ചെയ്യും.ചൂടന്‍മാരായിരിക്കുന്ന ഇവരെ തെറ്റി മറ്റെ ആളുടെ പെരു വിളിച്ചാല്‍ പറയെം വെണ്ട. ഇടി പാറ്‍സെല്‍. അതുകൊണ്ട്‌ ഇനി ഐഡണ്റ്റിക്കല്‍ ട്വിന്‍സിണ്റ്റെ കൂടെ ഇടി വിജയകരമായി നാലുവര്‍ഷ്ത്തോളം ചെലവ്വാക്കിയ ആളെന്ന നിലയില്‍ പലരും എന്നൊടു ചോദിച്ചിട്ടുണ്ട്‌. വിനയാന്വിതനായ ഞാന്‍ എണ്റ്റെ മറുപടി ഒരു ചിരിയില്‍ ഒതുക്കി.ഇപ്പൊ ഇന്‍ഫൊര്‍മഷന്‍ ഷയരിങ്ങിണ്റ്റെ കാലമല്ലെ. അതുകൊണ്ട്‌ തിരിച്ചറിയല്‍ എറ്റവും വിഷമകരമായ ഐഡെണ്റ്റികല്‍ ട്വിന്‍സിനെ എങ്ങനെ തിരിച്ചറിയാം എന്ന രഹസ്യം ഞാന്‍ പറഞ്ഞുതരുന്നു.മാത്രമല്ല ഇതു ഞാന്‍ റിച്ചാര്‍ഡ്‌ സ്റ്റാള്‍മാനും ലീനസ്‌ ടോറ്‍വാള്‍ഡ്സിനും സമറ്‍പ്പിക്കുകയും ചെയ്യുന്നു.

ഒന്നാം മാര്‍ഗം. ഇതു സാധാരണയായി എല്ലായിടത്തും കണ്ടു വരുന്നു മുഖത്തു കാണുന്ന പുള്ളികള്‍ മുറിവിണ്റ്റെ പാടുകള്‍ മീശയുടെ നീളം തുടങ്ങിയവ.

രണ്ടാമത്തെ ഈയുള്ളവണ്റ്റെ ഗവേഷണഫലം മാത്രം.ഇരട്ടകളുടെ ഒരു പ്രത്യേകതയെ ആസ്പദമാക്കിയാണു ഈ കണ്ടുപിടുത്തം. ഇരട്ടകളില്‍ ഒരുത്തനെ മുന്നില്‍ കണ്ടാല്‍ രണ്ടില്‍ ഏതെങ്കിലും ഒരു പേരു വിളിക്കുക.ശരിയാണെങ്കില്‍ നിങ്ങള്‍ രക്ഷപ്പെട്ടു.തെറ്റാനെങ്കില്‍ നിങ്ങളുടെ തന്തക്കു വിളി അല്ലെങ്കില്‍ ഇടി ഉറപ്പ്‌.അതാണിതിലെ റ്റ്രിക്കും.ഇരട്ടകളില്‍ ഒരാള്‍ എപ്പൊഴും തമ്മില്‍ ഭേദമായിരിക്കും.അവന്‍ മിക്കവാറും നമ്മുടെ തന്തക്കെ വിളിക്കു.അതാരാണെന്നു കണ്ടുപിടിച്ചാല്‍ മതി.അപ്പൊള്‍ തന്തക്കു വിളിക്കുന്നവന്‍ ഇരട്ട എ. ആണെന്നും ഇടിക്കുന്നവന്‍ ഇരട്ട ബി. ആണെന്നും മനസ്സിലാക്കാം. അപ്പൊ പ്രൊബബിളിറ്റി തിയറി അനുസ്സരിച്ചു ഇടികൊള്ളാനുള്ള ചാന്‍സ്‌ അന്‍പതു ശതമാനം ആയി കുറഞ്ഞു. കൂടാതെ അടി കൊണ്ടാല്‍തന്നേയും ആളെ തിരിച്ചറിയുക്‌ എന്ന ആവശ്യം നടക്കുകയും ചെയ്യും.
എങ്ങനെ ഉണ്ടെണ്റ്റെ ബുദ്ധീ...

3 comments:

jyothi said...

അതികേമം തന്നെ ബുദ്ധി.....അതു കളയാതെ സൂക്ഷിയ്ക്കണേ.....ആശംസകള്‍!

Chullanz said...

ആദ്യമായി ഒരാള്‍ എനിക്കിട്ടു കമണ്റ്റി എണ്റ്റെ ബ്ളൊഗ്‌ വായിച്ചിട്ട്‌. വായിച ആലൊടുല്ല സഹതാപം കൊണ്ട്‌ എണ്റ്റെ കണ്ണ്‍ നിറയുന്നു... നന്ദി ജ്യൊതിര്‍മയി... ഇത്‌ മറന്നാലും ഞാന്‍ മരിക്കില്ല

hi said...

kollam kollaam