Monday 15 December, 2008

ഗണപതിക്കു വച്ചത്‌.......

ഏതൊരു ബാച്ചിയേയും പോലെ അനിവാര്യമായ ആ ദിവസം വന്നു ചേറ്‍ന്നു. പെണ്ണുകാണല്‍. ഏതൊ സിനിമയില്‍ പറയുന്ന പോലെ ഏതെങ്കിലും ഒരു പിശാശിനെ എടുത്ത്‌ തോളില്‍ വക്കണം എന്നാല്‍ ആ പിശാശ്‌ കുറച്ച്‌ മനസ്സിനു പിടിച്ചതായിക്കൊട്ടെ എന്നൊരു സ്വാര്‍ത്ഥത അത്റേയുള്ളു.

എല്ലാം തുടങ്ങിയത്‌ നാട്ടിലെ ഒരു ബന്ധു നമ്മുടെ സൊറി എന്ടേ ഫാദറ്‍ ഖാനോട്‌(ചുമ്മ ഒരു വെയിറ്റ്‌ ഇരിക്കട്ടെ) ഒരു പെങ്കൊച്ചുണ്ട്‌.കുഴപ്പമില്ലാത്ത ഫാമിലി.ദുബായില്‍ ജോലി ,ചുള്ളന്‍ മൂത്ത്‌ തുടങ്ങിയില്ലെ ഒന്നാലോചിച്ചാലോ എന്നു ചോദിച്ചു. ദുബായില്‍് ജോലി പിന്നെ ത്റിശ്ശുറ്‍ക്കാറ്‍ ,അപ്പോ ത്റിശ്ശൂറ്‍ സ്ത്രീധന റേറ്റ്‌ വച്ച്‌ നല്ലൊരു തുക തടയും അതുകൊണ്ടാണു അച്ഛന്‍ പ്റൊസീഡ്‌ ചെയ്തത്‌ എന്നു ഒരു ഗോസിപ്പ്‌ ഞാനും കേട്ടു. അതു ഗോസ്സിപ്പ്‌ മാത്രം. ഒരു പാവം പെണ്‍കുട്ടിക്ക്‌ ഇന്നത്തെ ഈ ദുഷ്ട ലോകത്ത്‌ സുന്ദരനും സുമുഖനും(ഇതു രണ്ടും എന്നെപ്പറ്റി ആരും പറയുന്നില്ല അപ്പോള്‍ ഞാന്‍ എങ്കിലും പറയണ്ടെ) സറ്‍വോപരി സത്സ്വഭാവിയുമായ ഒരു ഭറ്‍ത്താവിനെ കിട്ടട്ടെ എന്നു വിചാരിക്കുന്ന നല്ല മനസ്സ്‌ അതൊന്നു കൊണ്ട്‌ മാത്രം പാവം എണ്റ്റെ അച്ഛന്‍ എന്നെ വിളിച്ച്‌ കാണാന്‍ പറഞ്ഞു. ചേട്ടനു വേണ്ടി പെണ്ണു കണ്ട്‌ ഒരുപാട്‌ നടന്നതു കൊണ്ട്‌ ഫ്ലാറ്റില്‍ പോയിട്ടുള്ള പരിപാടിക്കില്ല എന്നു ഞാന്‍ പറഞ്ഞു.അങ്ങനെ ഒരു റെസ്റ്റൊറണ്റ്റില്‍ കാണാമെന്നു പറഞ്ഞു. പെണ്‍കുട്ടി ചേട്ടന്‍ ,ചേടത്തി ടീമുകളോടൊപ്പം താമസം.ഫൊട്ടോ കണ്ടാല്‍ പോരെ എന്നുള്ള എണ്റ്റെചോദ്യം ആദ്യ റൌണ്ടില്ലേ തള്ളപ്പെട്ടു.പെണ്ണിനു സംസാരിക്കനുണ്ടത്രെ..പോയ്ക്കളയാം.

അങ്ങനെ ശനിയാഴ്ചയായി.രാവിലെ മുതല്‍ മനസ്സിലൊരു ഉരുണ്ടുകേറ്റം. ഇവള്‍ തന്നെ നമുക്ക്‌ വിധിച്ചിട്ടുള്ള കുരിശ്‌ എന്നൊരു തോന്നല്‍ എവിടെന്നൊക്കെയോ, മൊത്തതില്‍ കൊള്ളാം അറിയുന്ന വീട്ടുകാറ്‍, ജോലിയുള്ള പെണ്‍കുട്ടി.ദൈവമേ. ഞാന്‍ കുടുങ്ങി എന്നു തോന്നുന്നു.വൈകീട്ട്‌ ചേട്ടണ്റ്റെ ഒരു ചൊദ്യം ടെന്‍ഷന്‍ ഉണ്ടൊ നിനക്കെന്നു.ചേട്ടനു വേണ്ടി ഇണ്റ്ററ്‍വ്യു നടത്തി അത്‌ പോയി എന്നു പറഞ്ഞു. കണ്ണാടിയില്‍ ഒന്നു നൊക്കി.? പെണ്ണിനു എന്നെ പിടിക്കാതെ വരുമോ? ഏയ്‌. ആണിനു പുരുഷത്വം ആണു വേണ്ടത്‌. അപ്പോ ഈ പുരുഷത്വം എങ്ങനെ ഇരിക്കും?മില്ലയണ്‍ ഡൊളറ്‍ ക്വസ്റ്റിയന്‍. അപ്പോ ആന്‍സറ്‍ ചെയ്യണ്ടതു അമേരിക്കാരല്ലെ? എന്ന പത്തു ലച്ചം രൂപാ. ഉം.ഉം മീശ ആയിരിക്കും അല്ലേ..എന്തിനാണു അതു വടിച്ചത്‌..എനിക്കും അറിയില്ല വേണ്ടായിരുന്നു. ആ പോട്ടെ പെണ്ണു അഞ്ചടി രണ്ടിഞ്ച്‌. അതിനു എണ്റ്റെ പൊക്കം ഒത്തു പൊക്കോളും.ഇത്തിരി മെലിഞ്ഞിട്ടാണെങ്കിലും ഇന്നലേം ഹെല്‍ത്തി വെയിറ്റ്‌ എന്നാണു വെയിംഗ്‌ മെഷിന്‍ കാണിച്ചതു. വരുന്ന പോലെ വരട്ടെ. അങ്ങനെ എതിരാളിക്കൊരു പോരാളിയായി ചേട്ടണ്റ്റെയും അമ്മയുടെയും അകമ്പടിയില്‍ ഞാന്‍ യാത്രയായി

റെസ്റ്റോറണ്റ്റിലെത്തി. ചുറ്റും നോക്കി. ഒരു വശത്തു നിന്നു ഒരു പെണ്‍കുട്ടി കൈ വീശി കാണിച്ചു. അതെ അവറ്‍ തന്നെ എന്നു തോന്നുന്നു.പറഞ്ഞപോലെ ഒരു ആണ്‍ പ്രജയും രണ്ടു തരുണീമണികളും.ആ പെണ്‍കുട്ടിയെ നോക്കി. ഡേഞ്ചറ്‍ ലൈറ്റ്‌ ഇല്ല. അപ്പോള്‍ ഇവള്‍ തന്നെ പെണ്‍കുട്ടി.പിങ്കു ചുരിദാറ്‍ ഇരുനിറം ഒരു മലയാളിത്തം ഉണ്ട്‌ മുഖത്ത്‌.നല്ല ചിരി. "ഡാ വാ പൊളിച്ച്‌ നിക്കല്ലേ നാണക്കെടാ".നടക്ക്‌ ചേട്ടന്‍ എന്നെ വലിച്ചു പതുക്കെ.എണ്റ്റെ സൂപ്പറ്‍കൂള്‍ മെണ്റ്റാലിറ്റി എല്ലാം പോയി.പണ്ട്‌ ലവളെ പ്രപ്പോസ്‌ ചെയ്യാന്‍ പോയപ്പോളുള്ള അതെ വിറ.

അവളുടെ നെരെ എതിരെ തന്നെ ഇരുന്നു. അവളുടെ ആങ്ങളയുടെ ഭാര്യയുമുണ്ട്‌ ഒരു പച്ച ചുരിദാറ്‍.ഒന്നു ചിരിച്ചു എന്നു വരുത്തി. ഞാന്‍ ആങ്ങളെയെ ഒന്നു പഠിച്ചു.എന്നെ കണ്ടിട്ടു നിണ്റ്റെ പെങ്ങളെ പൊന്നുപോലെ നൊക്കുമെന്നു തോന്നുന്നില്ലെ എന്നൊരു ഭാവം മുഖത്ത്‌ വരുത്തി.അമ്മ ഞങ്ങളെ പരിചയപ്പെടുത്തി.അയാള്‍ അവരെയും.നമ്മളായിട്ടു കുറച്ചില്ല അവള്‍ക്കും ഒരു ഹായ്‌,ഇവള്‍ക്കും ഒരു ഹായ്‌.അല്ല ഒരു സെക്കണ്റ്റ്‌.ഒന്നു റീവൈണ്റ്റ്‌ ചെയ്യട്ടേ, ആരെയാ വൈഫ്‌ എന്നു പറഞ്ഞത്‌ പിങ്കു ചുരിദാറോ.അപ്പോള്‍ പച്ചപ്പെണ്‍കുട്ടിയാണോ നമുക്കുള്ള ആള്‍.ശരിക്കു നോക്കി ഇവളേം എന്നേം കൂടി ഒരുമിച്ച്‌ കണ്ടാല്‍ 10 എഴുതിയപോലെ ഉണ്ടാവും. നിനക്കല്‍പം തടികുറച്ചൂടെ കുട്ടീ. ഇത്റേം ജിം ഒക്കെ ഉള്ളതല്ലെ. നിനക്ക്‌ മാച്ച്‌ ആവണമെങ്കില്‍ ഞാന്‍ എണ്റ്റെ 60 കിലോ ഒരു 90 എങ്കിലും ആക്കണോലോ..നിനക്കു വല്ലതും ചോദിക്കാനുണ്ടോ ചേട്ടന്‍ ചോദിച്ചു. ചേട്ടണ്റ്റെ മുഖത്തെക്കു ഞാന്‍ രൂക്ഷമായി ഒന്നു നോക്കി.സങ്കടവും സഹതാപവും 1:1 എന്ന അനുപാതത്തില്‍ അവിടെ കണ്ടു. എന്നാലും പെണ്ണിണ്റ്റെ ചേട്ടണ്റ്റെ ഭാര്യേ ആ ഹെഡ്‌ലൈറ്റ്‌ ഇട്ടൂടേ?ഇത്തിരി കുങ്കുമത്തിണ്റ്റെ ചെലവല്ലേ ഉള്ളൂ. ഒന്നു രണ്ട്‌ മിനിറ്റ്‌ സമയത്തെക്കെങ്കിലും ഞാന്‍ ആ പത്ത്‌ പ്രമാണത്തിലൊന്ന് തെറ്റിച്ചില്ലേ ദുഷ്ടേ നീ കാരണം.

കുറ്റം പറയാന്‍ ഒരു ജാതകം ഉള്ളതുകൊണ്ട്‌ ആരെയും വിഷമിപ്പിക്കണ്ടി വന്നില്ല എന്നൊരു സമാധാനം.

Saturday 13 December, 2008

ഗണപതിക്കു വച്ചത്‌

ഏതൊരു ബാച്ചിയേയും പോലെ അനിവാര്യമായ ആ ദിവസം വന്നു ചേറ്‍ന്നു. പെണ്ണുകാണല്‍. ഏതൊ സിനിമയില്‍ പറയുന്ന പോലെ ഏതെങ്കിലും ഒരു പിശാശിനെ എടുത്ത്‌ തോളില്‍ വക്കണം എന്നാല്‍ ആ പിശാശ്‌ കുറച്ച്‌ മനസ്സിനു പിടിച്ചതായിക്കൊട്ടെ എന്നൊരു സ്വാര്‍ത്ഥത അത്റേയുള്ളു.

എല്ലാം തുടങ്ങിയത്‌ നാട്ടിലെ ഒരു ബന്ധു നമ്മുടെ സൊറി എന്ടേ ഫാദറ്‍ ഖാനോട്‌(ചുമ്മ ഒരു വെയിറ്റ്‌ ഇരിക്കട്ടെ) ഒരു പെങ്കൊച്ചുണ്ട്‌.കുഴപ്പമില്ലാത്ത ഫാമിലി.ദുബായില്‍ ജോലി ,ചുള്ളന്‍ മൂത്ത്‌ തുടങ്ങിയില്ലെ ഒന്നാലോചിച്ചാലോ എന്നു ചോദിച്ചു. ദുബായില്‍് ജോലി പിന്നെ ത്റിശ്ശുറ്‍ക്കാറ്‍ ,അപ്പോ ത്റിശ്ശൂറ്‍ സ്ത്രീധന റേറ്റ്‌ വച്ച്‌ നല്ലൊരു തുക തടയും അതുകൊണ്ടാണു അച്ഛന്‍ പ്റൊസീഡ്‌ ചെയ്തത്‌ എന്നു ഒരു ഗോസിപ്പ്‌ ഞാനും കേട്ടു. അതു ഗോസ്സിപ്പ്‌ മാത്രം. ഒരു പാവം പെണ്‍കുട്ടിക്ക്‌ ഇന്നത്തെ ഈ ദുഷ്ട ലോകത്ത്‌ സുന്ദരനും സുമുഖനും(ഇതു രണ്ടും എന്നെപ്പറ്റി ആരും പറയുന്നില്ല അപ്പോള്‍ ഞാന്‍ എങ്കിലും പറയണ്ടെ) സറ്‍വോപരി സത്സ്വഭാവിയുമായ ഒരു ഭറ്‍ത്താവിനെ കിട്ടട്ടെ എന്നു വിചാരിക്കുന്ന നല്ല മനസ്സ്‌ അതൊന്നു കൊണ്ട്‌ മാത്രം പാവം എണ്റ്റെ അച്ഛന്‍ എന്നെ വിളിച്ച്‌ കാണാന്‍ പറഞ്ഞു. ചേട്ടനു വേണ്ടി പെണ്ണു കണ്ട്‌ ഒരുപാട്‌ നടന്നതു കൊണ്ട്‌ ഫ്ലാറ്റില്‍ പോയിട്ടുള്ള പരിപാടിക്കില്ല എന്നു ഞാന്‍ പറഞ്ഞു.അങ്ങനെ ഒരു റെസ്റ്റൊറണ്റ്റില്‍ കാണാമെന്നു പറഞ്ഞു. പെണ്‍കുട്ടി ചേട്ടന്‍ ,ചേടത്തി ടീമുകളോടൊപ്പം താമസം.ഫൊട്ടോ കണ്ടാല്‍ പോരെ എന്നുള്ള എണ്റ്റെചോദ്യം ആദ്യ റൌണ്ടില്ലേ തള്ളപ്പെട്ടു.പെണ്ണിനു സംസാരിക്കനുണ്ടത്രെ..പോയ്ക്കളയാം.

അങ്ങനെ ശനിയാഴ്ചയായി.രാവിലെ മുതല്‍ മനസ്സിലൊരു ഉരുണ്ടുകേറ്റം. ഇവള്‍ തന്നെ നമുക്ക്‌ വിധിച്ചിട്ടുള്ള കുരിശ്‌ എന്നൊരു തോന്നല്‍ എവിടെന്നൊക്കെയോ, മൊത്തതില്‍ കൊള്ളാം അറിയുന്ന വീട്ടുകാറ്‍, ജോലിയുള്ള പെണ്‍കുട്ടി.ദൈവമേ. ഞാന്‍ കുടുങ്ങി എന്നു തോന്നുന്നു.വൈകീട്ട്‌ ചേട്ടണ്റ്റെ ഒരു ചൊദ്യം ടെന്‍ഷന്‍ ഉണ്ടൊ നിനക്കെന്നു.ചേട്ടനു വേണ്ടി ഇണ്റ്ററ്‍വ്യു നടത്തി അത്‌ പോയി എന്നു പറഞ്ഞു. കണ്ണാടിയില്‍ ഒന്നു നൊക്കി.? പെണ്ണിനു എന്നെ പിടിക്കാതെ വരുമോ? ഏയ്‌. ആണിനു പുരുഷത്വം ആണു വേണ്ടത്‌. അപ്പോ ഈ പുരുഷത്വം എങ്ങനെ ഇരിക്കും?മില്ലയണ്‍ ഡൊളറ്‍ ക്വസ്റ്റിയന്‍. അപ്പോ ആന്‍സറ്‍ ചെയ്യണ്ടതു അമേരിക്കാരല്ലെ? എന്ന പത്തു ലച്ചം രൂപാ. ഉം.ഉം മീശ ആയിരിക്കും അല്ലേ..എന്തിനാണു അതു വടിച്ചത്‌..എനിക്കും അറിയില്ല വേണ്ടായിരുന്നു. ആ പോട്ടെ പെണ്ണു അഞ്ചടി രണ്ടിഞ്ച്‌. അതിനു എണ്റ്റെ പൊക്കം ഒത്തു പൊക്കോളും.ഇത്തിരി മെലിഞ്ഞിട്ടാണെങ്കിലും ഇന്നലേം ഹെല്‍ത്തി വെയിറ്റ്‌ എന്നാണു വെയിംഗ്‌ മെഷിന്‍ കാണിച്ചതു. വരുന്ന പോലെ വരട്ടെ. അങ്ങനെ എതിരാളിക്കൊരു പോരാളിയായി ചേട്ടണ്റ്റെയും അമ്മയുടെയും അകമ്പടിയില്‍ ഞാന്‍ യാത്രയായി

റെസ്റ്റോറണ്റ്റിലെത്തി. ചുറ്റും നോക്കി. ഒരു വശത്തു നിന്നു ഒരു പെണ്‍കുട്ടി കൈ വീശി കാണിച്ചു. അതെ അവറ്‍ തന്നെ എന്നു തോന്നുന്നു.പറഞ്ഞപോലെ ഒരു ആണ്‍ പ്രജയും രണ്ടു തരുണീമണികളും.ആ പെണ്‍കുട്ടിയെ നോക്കി. ഡേഞ്ചറ്‍ ലൈറ്റ്‌ ഇല്ല. അപ്പോള്‍ ഇവള്‍ തന്നെ പെണ്‍കുട്ടി.പിങ്കു ചുരിദാറ്‍ ഇരുനിറം ഒരു മലയാളിത്തം ഉണ്ട്‌ മുഖത്ത്‌.നല്ല ചിരി. "ഡാ വാ പൊളിച്ച്‌ നിക്കല്ലേ നാണക്കെടാ".നടക്ക്‌ ചേട്ടന്‍ എന്നെ വലിച്ചു പതുക്കെ.എണ്റ്റെ സൂപ്പറ്‍കൂള്‍ മെണ്റ്റാലിറ്റി എല്ലാം പോയി.പണ്ട്‌ ലവളെ പ്രപ്പോസ്‌ ചെയ്യാന്‍ പോയപ്പോളുള്ള അതെ വിറ.

അവളുടെ നെരെ എതിരെ തന്നെ ഇരുന്നു. അവളുടെ ആങ്ങളയുടെ ഭാര്യയുമുണ്ട്‌ ഒരു പച്ച ചുരിദാറ്‍.ഒന്നു ചിരിച്ചു എന്നു വരുത്തി. ഞാന്‍ ആങ്ങളെയെ ഒന്നു പഠിച്ചു.എന്നെ കണ്ടിട്ടു നിണ്റ്റെ പെങ്ങളെ പൊന്നുപോലെ നൊക്കുമെന്നു തോന്നുന്നില്ലെ എന്നൊരു ഭാവം മുഖത്ത്‌ വരുത്തി.അമ്മ ഞങ്ങളെ പരിചയപ്പെടുത്തി.അയാള്‍ അവരെയും.നമ്മളായിട്ടു കുറച്ചില്ല അവള്‍ക്കും ഒരു ഹായ്‌,ഇവള്‍ക്കും ഒരു ഹായ്‌.അല്ല ഒരു സെക്കണ്റ്റ്‌.ഒന്നു റീവൈണ്റ്റ്‌ ചെയ്യട്ടേ, ആരെയാ വൈഫ്‌ എന്നു പറഞ്ഞത്‌ പിങ്കു ചുരിദാറോ.അപ്പോള്‍ പച്ചപ്പെണ്‍കുട്ടിയാണോ നമുക്കുള്ള ആള്‍.ശരിക്കു നോക്കി ഇവളേം എന്നേം കൂടി ഒരുമിച്ച്‌ കണ്ടാല്‍ 10 എഴുതിയപോലെ ഉണ്ടാവും. നിനക്കല്‍പം തടികുറച്ചൂടെ കുട്ടീ. ഇത്റേം ജിം ഒക്കെ ഉള്ളതല്ലെ. നിനക്ക്‌ മാച്ച്‌ ആവണമെങ്കില്‍ ഞാന്‍ എണ്റ്റെ 60 കിലോ ഒരു 90 എങ്കിലും ആക്കണോലോ..നിനക്കു വല്ലതും ചോദിക്കാനുണ്ടോ ചേട്ടന്‍ ചോദിച്ചു. ചേട്ടണ്റ്റെ മുഖത്തെക്കു ഞാന്‍ രൂക്ഷമായി ഒന്നു നോക്കി.സങ്കടവും സഹതാപവും 1:1 എന്ന അനുപാതത്തില്‍ അവിടെ കണ്ടു. എന്നാലും പെണ്ണിണ്റ്റെ ചേട്ടണ്റ്റെ ഭാര്യേ ആ ഹെഡ്‌ലൈറ്റ്‌ ഇട്ടൂടേ?ഇത്തിരി കുങ്കുമത്തിണ്റ്റെ ചെലവല്ലേ ഉള്ളൂ. ഒന്നു രണ്ട്‌ മിനിറ്റ്‌ സമയത്തെക്കെങ്കിലും ഞാന്‍ ആ പത്ത്‌ പ്രമാണത്തിലൊന്ന് തെറ്റിച്ചില്ലേ ദുഷ്ടേ നീ കാരണം.

കുറ്റം പറയാന്‍ ഒരു ജാതകം ഉള്ളതുകൊണ്ട്‌ ആരെയും വിഷമിപ്പിക്കണ്ടി വന്നില്ല എന്നൊരു സമാധാനം.

Wednesday 3 December, 2008

ഗഡി ബിജു

ഗഡി ബിജു.നാട്ടിലെ ആത്മാര്‍ത്ഥതയുടെ പര്യായം. കോഴിയെ കട്ടെടുക്കാന്‍ പോയി പട്ടി ഓടിച്ചപ്പോള്‍ സ്വന്തം വീട്ടില്‍ വളര്‍ത്തുന്ന കോഴിയെ കട്ടെടുത്തു കൂട്ടുകാറ്‍ക്കു കൊടുത്ത അത്ര വലിയ ആത്മാര്‍ത്ഥത.സദ്യക്ക്‌ വിളമ്പാന്‍ പോയി അച്ചാര്‍ തൂശനിലയുടെ കടയില്‍ വിളമ്പിയപ്പോള്‍ അവിടെയല്ല തുമ്പില്‍ വിളമ്പൂ എന്നു പറഞ്ഞുകൊടുത്ത ആളെക്കൂടി ഞെട്ടിച്ച്‌ സ്പൂണ്‍ പൊലും ഉപയോഗിക്കാതെ വെറും കൈ കൊണ്ട്‌ വാരി ഇലത്തുമ്പില്‍ എത്തിച്ച്‌ ആത്മര്‍ഥത.( കുറെ കഴിഞ്ഞ്‌ പരാക്രമം എടുത്ത്പായുന്നത്‌ കണ്ട്‌ ഒരു കൂട്ടുകാരന്‍ ചൊദിച്ചപ്പോള്‍ മൂത്രമൊഴിക്കുന്നതിനു മുന്‍പ്‌ കൈകഴുകാന്‍ മറന്നു എന്നു നിഷ്കളങ്കമായി മറുപടി നല്‍കി. ഈ കൂട്ടുകാരന്‍ എണ്റ്റെ ചേട്ടനായതു കൊണ്ട്‌ ഇതു പുളുവല്ല)അങ്ങനെ പാണന്‍മാറ്‍ പാടിനടക്കുന്ന വീരചരിതങ്ങളുണ്ട്‌ ഞങ്ങളുടെ നാട്ടില്

‍അങ്ങനെ ഇരിക്കുമ്പോളാണു എല്ലാരേയും ഞെട്ടിച്ചു കൊണ്ട്‌ അതു സംഭവിച്ചത്‌.നാട്ടിലെ എതു തൊഴില്‍രഹിതണ്റ്റെയും പോലെ ഗഡിക്കും കിട്ടി ഒരു വിസ. ഗള്‍ഫിലെ ഒരു കന്‍ഷ്റ്റ്രക്ഷന്‍ കമ്പനിയില്‍. ഇഷ്ടിക ചുമക്കലെന്നു ഗള്‍ഫിലുള്ള നാട്ടുകാരും സൂപ്പറ്‍വൈസറ്‍ എന്നു ഗഡിയും പറഞ്ഞ എന്തോ ജോലി. എന്തായാലും നാട്ടില്‍ വരുമ്പോള്‍ എല്ലാവറ്‍ക്കും കിടിലന്‍ ചെലവുമായി ഗഡി നാട്ടില്‍ നിറഞ്ഞു നിന്നു.വറ്‍ഷങ്ങള്‍ കഴിഞ്ഞു പെണ്ണു കെട്ടിയതോടെ ഗഡിക്ക്‌ തിരിച്ചുപോകാനുള്ള ഉത്സാഹം കുറഞ്ഞു കുറഞ്ഞു വന്നു. പിന്നെ എന്തൊക്കെയൊ തരികിട വിസക്കച്ചവടം നടത്തിയ കുറച്ച്‌ കാശു കൂടി ആയ്പ്പോള്‍ ഗഡി തിരിച്ച്‌ നാട്ടിലെത്തി. എന്താ ബിജു ചേട്ടാ പരിപാടി എന്നു ചോദിച്ച എന്നെപ്പോലുള്ള ഇളമുറക്കാരോട്‌ അവിടെ ഒക്കെ എന്തൂട്ടാഡാ ജീവിതം. കാശ്‌ നമ്മുടെ ബുദ്ധി(?) ഉപയോഗിച്ചുണ്ടാക്കിയാല്‍ പോരെ എന്നു ഡയലോഗും കാച്ചി നടന്നു.

ഒരു സുപ്റഭാതത്തില്‍ ആളുടെ വീടിനുമുന്നില്‍ ഒരു ബോറ്‍ഡ്‌ തൂങ്ങി.മെട്റോ കണ്‍സ്റ്റ്രക്ഷന്‍സ്‌. നാടിണ്റ്റെ മുഖച്ഛായമാറ്റി ഒരു മെട്റൊ സ്വഭാവം വരുത്താനുള്ള ആദ്യ പടി എന്നു ഗഡി.ശൊഭ മേനോനു ഞങ്ങളുടെ നാടിണ്റ്റെ മറുപടി എന്നു ബിജു ചേട്ടന്‍ ചെലവു തരുമ്പോളൊക്കെ ഞ്ഗള്‍ പിള്ളേറ്‍ സെറ്റ്‌ പറഞ്ഞു. പുതിയ കോണ്ട്രാക്റ്റ്‌ കിട്ടാന്‍ വേണ്ടി ഗഡി പാഞ്ഞു നടന്നു. അവസാനം കിട്ടി. ബ്ളേഡ്‌ തൊമാസേട്ടണ്റ്റെ വീട്‌. സ്ക്കയറ്‍ഫീറ്റ്‌ നാട്ടില്‍ അറുന്നൂറ്റന്‍പത്‌ രൂപക്ക്‌ എറ്റവും തല്ലിപ്പൊളി കൊണ്ട്രാക്റ്ററ്‍ എറ്റെടുക്കുമ്പോള്‍ നാനൂറ്റമ്പത്‌ രൂപക്കു ബിജു.അതും അവറ്‍ പറഞ്ഞ ക്വാളിറ്റിയില്‍. സംശയം പറഞ്ഞവരോടൊക്കെ ബിജു നെഞ്ചുവിരിച്ച്‌ പറഞ്ഞു ഞാന്‍ മറ്റവന്‍മാരെ പോലെ പറ്റിക്കാന്‍ നടക്കുന്നവനല്ല ചെറിയ ലാഭം അത്രെം മതി നമുക്കു. പിന്നെ അവിടന്നു ബിജുവിനു പൊരിഞ്ഞ പണികളായിരുന്നു.തോമാസിണ്റ്റെ കയറോഫില്‍ തന്നെ കിട്ടില്‍ നാലഞ്ച്‌ വീടുകള്‍. അതിനിടെ ഞാന്‍ നാട്ടില്‍ നിന്നു സ്കൂട്ടാവുകയും ചെയ്തുഒരു വറ്‍ഷത്തിനു ശേഷം ഞാന്‍ കഴിഞ്ഞാഴ്ച ഗഡിയെ കണ്ടു കരാമയില്‍ വച്ച്‌. എയ്‌ ബിജു ചേട്ടന്‍ തിരിച്ച്‌ വന്നോ എന്നു ചൊദിച്ചപ്പോള്‍ നമ്മുടെ നാട്‌ ആത്മാറ്‍ത്ഥതയുള്ളോറ്‍ക്ക്‌ പറ്റില്ല് മോനെ എന്നു മറുപടി.വിശദമായി ചോദിച്ചപ്പോളാണു അറിഞ്ഞത്‌ ആകെ എട്ടു വീട്‌ പണിതു. ആ വഴിയില്‍ ഉണ്ടായിരുന്ന ഒരു വീട്‌ പോയി ഭാര്യയുടെ സ്വറ്‍ണം പോയി അവസാനം ഭാര്യ വീട്ടിലും പോയി.ഒരു കൂട്ടുകാരന്‍ കൊടുത്ത വിസയില്‍ എത്തിയതാണു. എങ്ങനെ ജോലി . സ്വന്തമായ കണ്‍സ്റ്റ്രക്ഷന്‍ കമ്പനി ഉള്ള ഭാവം ഒന്നും ഞാന്‍ കാണിക്കാറില്ല. പുതിയ കുറച്ച്‌ തന്ത്രങ്ങള്‍ പഠിക്കണം ഇനി അതിനുള്ള ശ്രമത്തിലാണു.ഈ കമ്പനി ലാഭത്തിലാക്കാനുള്ള ചില ഐഡിയകള്‍ അയച്ചു കൊടുക്കണം എം.ഡിക്ക്‌. അല്‍ നബൂധയെ ഉപദേശിക്കാന്‍ മാത്രം കഴിവുള്ള ആവ്യക്തിയെ അവറ്‍ വെറും ഒരു ഫോറ്‍മാന്‍ ആക്കിയതില്ലെ എനിക്കു വിഷമം തോന്നിയുള്ളു .

Monday 29 September, 2008

ചാനല്‍ ആഭാസം

കുഴിമടിയനായ എനിക്കു എണ്റ്റെ ഭാഷയുമായി ഉള്ള ബന്ധം നിലനിറ്‍ത്താനുള്ള വഴികളില്‍ ഒന്നാണു ഈ ബ്ളോഗുകള്‍. കാര്യം അഗ്രഗേറ്ററുകള്‍ കാണിക്കുന്നില്ലെങ്കിലും ആരും വായനക്കാരില്ലെങ്കിലും എണ്റ്റെ സംത്റിപ്തിക്കായി ഞാന്‍ ഇങ്ങനെ എഴുതുന്നു. നാര്‍സിസത്തിണ്റ്റെ മറ്റൊരു പതിപ്പ്‌. എനിക്കു എഴുതാനായുള്ള വിഷയങ്ങള്‍ തരുന്നതിനു ചാനലുകള്‍ക്ക്‌ നന്ദി പറഞ്ഞെ പറ്റു.

കഴിഞ്ഞ ആഴ്ചയും ഒരു സംഭവം ഉണ്ടായി.എത്ര കാണേണ്ടാ എന്നു വച്ചാലും പുതിയ പാട്ടുകാരെ കേള്‍ക്കാനുള്ള ഒരവസരം അല്ലെ എന്നു വച്ച്‌ ഈ റിയാലിറ്റി ഷോകള്‍ കാണും.അതു കൂടാതെ പലപ്പോഴും മറന്നു തുടങ്ങിയ ആ നല്ല ഗാനങ്ങള്‍ ഒന്ന് കേള്‍ക്കുകയും ചെയ്യാമല്ലോ.അങ്ങനെ നമ്മുടെ (ഇപ്പൊ നമ്മുടെ എന്നു പറയാമൊ എന്നറിയില്ല.സ്റ്റാറ്‍ തീറു വാങ്ങി എന്നു കേള്‍ക്കുന്നു)ഏഷിയാനെറ്റിലെ സ്റ്റാറ്‍ സിംഗറ്‍ ജൂനിയറ്‍ കണ്ടു.എം.എസ്‌.വി സാറ്‍,നമ്മുടെ പൈങ്കിളി ചിരിക്കുട്ടന്‍,സുജാത തുടങ്ങിയവറ്‍ ജഡ്ജുമാറ്‍. ഒരു കുട്ടി നന്നായി പാടി.അഭിനന്ദന വറ്‍ഷം.മാറ്‍ക്കു പ്രസ്താവിച്ചു തുടങ്ങി. എം.എസ്‌.വിശ്വനാഥന്‍ മുപ്പതില്‍ ഇരുപത്തി ഒന്‍പത്‌ കൊടുത്തു. സുജാതയും ചിരികുട്ടനും ഇരുപത്തിമൂന്നു വീതം. അതും മുപ്പത്തി അഞ്ചില്‍. അപ്പോള്‍ ഇതില്‍ നിന്ന് എന്ത്‌ മനസ്സിലാക്കണം എം.എസ്‌ വി വിവരം കുറവാണെന്നാണോ?അതുകൊണ്ടല്ലേ അദ്ദേഹം ഒരു മാറ്‍ക്ക്‌ മാത്രം കുറച്ച കുട്ടിക്ക്‌ ഇവറ്‍ പന്ത്രണ്ട്‌ മാറ്‍ക്ക്‌ കുറച്ചത്‌. ചാനലുകാറ്‍ക്കും അതറിയാമെന്നാണു ചുള്ളനും തോന്നുന്നത്‌. അതാണല്ലോ മറ്റു രണ്ടുപേറ്‍ക്കു മുപ്പത്തഞ്ചില്‍ മാറ്‍ക്കിടാനുള്ള അവസരം കൊടുത്തപ്പോള്‍ അദ്ദേഹത്തിനു മുപ്പത്‌ മാത്രം. ശുദ്ധ സംഗീതത്തിണ്റ്റെ വക്താവായ എം.എസ്‌.വിയെ പോലുള്ളവരെ ഇത്തരം തരികിട ഷോക്കു കൊണ്ട്‌ വന്ന് അപമാനിതരാക്കണോ എന്നു ചാനല്‍ നടത്തിപ്പുകാറ്‍ ആലോചിക്കുന്നതു നല്ല്ലതായിരിക്കും.ഇതിനു പിന്നാമ്പുറത്ത്‌ നടക്കുന്ന അഡ്ജസ്റ്റ്മെണ്റ്റുകള്‍ക്കനുസരിച്ച്‌ പ്രവറ്‍ത്തിക്കാന്‍ പറ്റുന്ന ആളുകള്‍ വന്നാല്‍ ഈ മാറ്‍ക്കിടുന്നതിലുള്ള അപാകതയെങ്കിലും ഒഴിവാക്കാമല്ലോ. അതുകൊണ്ട്‌ പ്റിയപ്പെട്ട ചാനല്‍ ബുദ്ധിജീവികളെ നിങ്ങള്‍ നിങ്ങളുടെ നാടകങ്ങള്‍ ആടിക്കൊള്ളു. പക്ഷെ അതു മെഗാ പരമ്പരകള്‍ പോലേ ആളുകളുടെ ബുദ്ധി ചോദ്യം ചെയ്യുന്നതാവരുത്‌.അതു കഥയല്ലേ എന്നു വച്ച്‌ ഞങ്ങള്‍ മണ്ടന്‍മാറ്‍ സഹിക്കും.അതുവച്ച്‌ എല്ലാം ഞങ്ങള്‍ സഹിക്കുമെന്ന് വിചാരിക്കരുത്‌ എപ്പോളും.

Wednesday 17 September, 2008

ആണിണ്റ്റെ കന്യകാത്വം

വിവരമുള്ളവരോട്‌ ഒരു സംശയം. ആണിനു കന്യകാത്വം ഉണ്ടോ? എണ്റ്റെ അഭിപ്രായത്തില്‍ ഉണ്ടാവണം. അചുംബിത പുഷപങ്ങള്‍ എന്നു ആണുങ്ങളെയും പറഞ്ഞു കൂടെ?
ഇതൊക്കെ പെട്ടെന്നു ആലോചിക്കാന്‍ ഉണ്ടായ കാര്യം ഒരു വാര്‍ത്തയാണു. ഒരു അമേരിക്കന്‍ പെണ്‍കൊടി പഠനത്തിനും ഒരു ഇറ്റാലിയന്‍ മോഡല്‍ അവര്‍ക്ക്‌ വീടുവാങ്ങാനുമായാണു ഇത്‌ ചെയ്തത്‌.ഒരു മില്ല്യണ്‍ യൂറോ ആണു വില മൊഡലിണ്റ്റെ കന്യകാത്വത്തിനു.അമേരിക്കക്കാരിയുടെ ആണെങ്കില്‍ ലേലത്തില്‍ പിടിക്കണം മോഡല്‍ കന്യക തന്നെയാണെന്ന്‌ സഹോദരണ്റ്റെ സാക്ഷ്യവും.എന്തു നല്ല സഹോദരന്‍മാര്‍ അല്ലെ? ഇതൊക്കെ കണ്ടപ്പോളാനു ചുള്ളനു സംശയം ഉദിച്ചത്‌.ന്യായമല്ലെ എണ്റ്റെ സംശയങ്ങള്‍? പലരും ആലോചിക്കും ഉണ്ടെങ്കില്‍?

ഞാനും ഒരു കന്യകന്‍(അങ്ങനെ ഒരു വാക്കുണ്ടെങ്കില്‍) ആണ്‍ .ഭാഗ്യമോ നിര്‍ഭാഗ്യമോ സ്ത്രീ സംസര്‍ഗം ഇതു വരെ ഉണ്ടായിട്ടില്ല. അതിനെ പറ്റി ഞാന്‍ കുറെ ചിന്തിച്ചു. എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ?അതോ അവസരം കിട്ടാഞ്ഞിട്ടാണോ?അത്‌ എന്തും ആവട്ടെ,എന്തായാലും സംഭവം സത്യമാണു. എനിക്കും ഉണ്ട്‌ ഒരു വീടു വക്കാനുള്ള ആഗ്രഹവും മറ്റും.അപ്പോള്‍ ഞാനും വക്കുകയാണു എണ്റ്റെ കന്യകാത്വം ലേലത്തിനു, താല്‍പര്യമുള്ളവറ്‍ സമീപിക്കുക. ഞാന്‍ ഒരു സ്വവറ്‍ഗ സ്നേഹിയല്ലത്തതിനാല്‍ ചേട്ടന്‍മാറ്‍ ക്ഷമിക്കുക.ബ്രോക്കറ്‍മാരെ ഞാന്‍ പ്രൊത്സാഹിപ്പിക്കുന്നില്ല. നേരിട്ടു സമീപിക്കുക ആവശ്യക്കാറ്‍.ആളുകള്‍ അധികം ഉണ്ടെങ്കില്‍ ലേലം ഉണ്ടാവുന്നതാണു.

പിന്‍കുറിപ്പ്‌: പരിപാടിയില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിക്ക്‌ അധികാരം ഉണ്ടായിരിക്കുന്നതാണു.

Tuesday 16 September, 2008

ശ്രീ കൊടകര ബ്ളോഗുമുത്തപ്പന്‍ സഹായം

ഓം കൊടകര ബ്ളോഗുമുത്ത്പ്പായ നമ:
ഓം കമ്മണ്റ്റ്സ്‌ കൂടട്ടായ നമ:
ഓം ബ്ളോഗ്ഗ്‌ വായനക്കാര്‍ കൂടട്ടായ നമ:
ഈ ബ്ളോഗ്‌ വായിക്കുന്നവര്‍ ഉടനടി ഈ ലിങ്ക്‌ പത്തുപേര്‍ക്കെങ്കിലും അയച്ചു കൊടുക്കണം.അയക്കാത്തവര്‍ക്ക്‌ ഉടനടി ശിക്ഷ നിശ്ചയം.ഈ ബ്ളോഗ്‌ വായിച്ച്‌ വിശാലേട്ടന്‍ അന്‍പത്‌ പേര്‍ക്കയച്ചു കൊടുത്ത്‌. അദ്ദേഹത്തിണ്റ്റെ ബ്ളോഗ്‌ ഉടനെ പുസ്തകം ആവുകയും ചെയ്തു.ഈ ബ്ളോഗ്‌ വായിച്ച്‌ കുറുമാന്‍ നാല്‍പത്‌ പേര്‍ക്കു അയച്ചുകൊട്ക്കുകയും അദ്ദേഹത്തിണ്റ്റെ വായനക്കാരുടെ എണ്ണം കൂടുകയും ചെയ്തു.വിശാലേട്ടണ്റ്റെ ബ്ളോഗ്‌ പുസ്തകം ആയതു വായിച്ചതോടെ കുറുവും പത്തുപേര്‍ക്കു കൂടി അയച്ചുകൊടുക്കുകയും യൂറൊപ്യന്‍ സ്വപ്നങ്ങള്‍ എന്ന പേരില്‍ പുസ്തകം പുറത്തിറങ്ങുകയും ചെയ്തു.ഈ ബ്ളോഗ്‌ വായിച്ച്‌ തുടങ്ങിയ ഇഞ്ചിപ്പേണ്ണ്‌ വായന മുഴുവനാക്കാതെ പോയി.അതിണ്റ്റെ ഫലമായി ഹാക്കിംഗ്‌ കിക്കിംഗ്‌ ലോക്കിങ്ഗ്‌ ടോക്കിംഗ്‌ (ഇതൊക്കെ എന്താ എന്നു എനിക്കും അറിയില്ല ഇരിക്കട്ടെ ചുമ്മാ) എന്നിവ അനുഭവിക്കണ്ടതായും വന്നു.ഈ ബ്ളോഗ്‌ വായിച്ച്‌ അല്‍ഫോണ്‍സകുട്ടി ഇരുപത്‌ പേര്‍ക്കു ഉടനടി അയക്കുകയും കിട്ടാതിരുന്ന ഹൈദരാബാദ്‌ ബിരിയാണി ഉടനെ കിട്ടുകയും ചെയ്തു. മടിച്ചു നിക്കാതെ ഉടനടി ഇതു ഫോര്‍വാര്‍ഡ്‌ ചെയ്യൂ നേട്ടങ്ങള്‍ ആസ്വദിക്കൂ വേഗമാകട്ടെ.

Sunday 7 September, 2008

ചതിയില്‍ അല്‍പം വഞ്ചന

കഴിഞ്ഞ കുറെ ദിവസങ്ങളായി പണനഷ്ടം തന്നെയെ ഉള്ളു എനിക്ക്‌.മാടമ്പി കണ്ടു.വാത്സല്യം ബാലെട്ടന്‍ തുടങ്ങിയവ മുന്നെ കണ്ടിരുന്നതു കൊണ്ടതുകൊണ്ട്‌ നഷ്ടമായി തന്നെ തോന്നി. ടാക്സി വഴി മാറി പോയി മീറ്ററ്‍ ചാറ്‍ജ്‌ കൂടി.അങ്ങനെ ഇരിക്കുമ്പൊളാണു ഒരു പിറന്നാള്‍ വക ഉച്ചയൂണിന്‍ ക്ഷണം കിട്ടിയതു.വെള്ളിയാഴ്ച ദിവസം ഉച്ച്ക്ക്‌ ഒന്നും വേണ്ട. ഞങ്ങള്‍ ഞങ്ങളുടെ ഫാമിലി വക ഫൈവ്‌ സ്റ്റാറ്‍ ഹോട്ടലിനു അവധി പ്രഖ്യാപിച്ചുകൊണ്ട്‌ സന്തോഷത്തൊടെ പുറപ്പെട്ടു.പിറന്നാളുകാരന്‍ നാല്‍പതുകളില്‍ എത്തി നില്‍ക്കുന്നതുകൊണ്ടും സമ്മാനങ്ങള്‍ തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ ആള്‍ക്കു വിശ്വാസമില്ലാത്തതുകൊണ്ടും ഞങ്ങള്‍ ഒന്നും വാങ്ങിയില്ല.അല്ലാതെ മാസവസാനം ആയതുകൊണ്ടൊന്നുമല്ല എന്ന് ഞാന്‍ ശക്തിയോടെ വീണ്ടും വീണ്ടും പറയാനാഗ്രഹിക്കുകയാണു.ഹോട്ടലിലേക്കു നടക്കുമ്പോള്‍ ചേട്ടാ സി.ഡി വേണൊ എന്നൊരു അശരീരി.അല്ലാതെ തന്നെ മലയാള സിനിമ നഷ്ടത്തിലേക്ക്‌ കുതിക്കുകയാണു. ഇനി ഞാന്‍ ഒരു വ്യാജ സി.ഡി വാങ്ങി അതിണ്റ്റെ സ്പീഡ്‌ കൂട്ടണൊ എന്നു മനസ്സിലെ മാലാഖ ചോദിച്ചു.തല്ലിപ്പൊളി പടം ഇറക്കുന്ന അതിലെ അഭിനേതാക്കളും പിന്നണിക്കാരും തന്നെയല്ലേ ഈ തകറ്‍ച്ചക്കു ഉത്തരവാദികള്‍ എന്നു ചെകുത്താണ്റ്റെ അഡ്വൈസ്‌.കുറെ പൊളിപടങ്ങള്‍ കണ്ടതിണ്റ്റെ വിഷമം കൂടി മനസ്സിലുണ്ടായതുകൊണ്ട്‌ പിന്നെ ഒന്നും നോക്കിയില്ല.പള്ളി വിടുന്ന സമയമായതു കൊണ്ട്‌ നല്ല തിരക്കും ഉണ്ട്‌ സി.ഡി ക്കാരുടെ ചുറ്റും.കൊള്ളാം എല്ലാ ഭാഷയിലെ സിനെമയും ഉണ്ട്‌.പിന്നെ ഒന്നും നോക്കിയില്ല. സുബ്രമുന്യ പുരം,സന്തൊഷ്‌ സുബ്രമുനിയം,ജാനെ തു,പരുന്ത്‌ അങ്ങനെ എല്ലാ ഭാഷയിലുമായി സി.ഡിയും ഡി.വി.ഡിയും ആയി പതെണ്ണം വാങ്ങി. എന്തായാലും റംസാന്‍ റ്റൈമിംഗ്‌.ഇഷ്ടമ്പൊലെ സമയം എല്ല സിനെമയും കാണാം. 3*30*10ദിറ്‍ഹംസ്‌(മൂന്നു പേര്‍ക്കു മുപ്പതു ദിര്‍ഹംസ്‌ വച്ച്‌ പത്തു സിനെമ കാണാനുള്ള പണം).നാട്ടിലെ പതിനായിരം രൂപയില്‍ കൂടുതല്‍ ലാഭിച്ചു ചെകുത്താണ്റ്റെ അഭിനന്ദനം ബുദ്ധിമാനേ,മിടുക്കാ.ആകെ ചെലവ്‌ 5*10=50ദിര്‍ഹംസ്‌.പുറത്തു പൊണ്ട അവനവണ്റ്റെ സൌകര്യത്തിനു കാണാം.പാട്ടുകള്‍ ഓടിച്ച്‌ കളയാം.എല്ലാ ഇടത്തരക്കാരണ്റ്റേയും മനസ്സിലിരുപ്പ്‌ തന്നെ എണ്റ്റേയും.

സി.ഡി കണ്ടപ്പോള്‍ തന്നെ പിറന്നാളുകാരന്‍ പറഞ്ഞു നമ്മുടെ സിനിമയെ നമ്മള്‍ തന്നെ നശിപ്പിക്കുകയാണു.കേട്ടപ്പോള്‍ എനിക്കും വിഷമം മാലാഖ പുറത്തെത്തി വേണ്റ്റാനു പറഞ്ഞതല്ലെ എന്നു എന്നൊരു കുറ്റപ്പെടുത്തല്‍. ചെകുത്താഞ്ഞി ഉടനടി നേരത്തേ പറഞ്ഞ കണക്കുമായി രങ്ങത്തെത്തി.എന്തായാലും വാങ്ങിയതല്ലേ നീ കണ്ട്‌ കഴിഞ്ഞു എനിക്കും തന്നേക്കു.നമ്മുടെ പിറന്നാളുകാരന്‍ ശബ്ദം താഴ്ത്തിയിട്ടു ഡയലോഗ്‌. ഇത്രെം സാരോപദേശം തന്നതല്ലേ ചേട്ടന്‍ തീയറ്ററില്‍ പോയി സിനിമയെ ഉദ്ധരിച്ചോളൂ. സാമൂഹ്യ ബോധ്മില്ലാത്ത ഞാന്‍ ഇതുകൊണ്ട്‌ അഡ്ജസ്റ്റ്‌ ചെയ്തോളാം. ഭക്ഷണം കഴിഞ്ഞു.ഓസിനായതുകൊണ്ട്‌ ആസ്‌ യുഷ്വല്‍ വെട്ടിവിഴുങ്ങി. ഈ തിന്നുന്നതൊക്കെ എന്താണാവൊ ശരീരത്തില്‍ പിടിക്കത്തത്‌.വീട്ടിലെത്തി ഒന്നുറങ്ങി.പരുന്തില്‍ തുടങ്ങാം.സിഡി ഇട്ടു റീഡിംഗ്‌ എന്നു കാണിച്ചിരിക്കുന്നു.വേറെ ഒന്നും സംഭവിക്കുന്നില്ല.ചിലപ്പോള്‍ ഇങ്ങനെ കാണാറുണ്ട്‌.അതുകൊണ്ട്‌ വേഗം ലാപ്‌ടോപ്പില്‍ ഇട്ടുനോക്കി.ഒന്നും സംഭവിച്ചില്ല.എല്ലാ സിഡിയും മാറിമാറിനോക്കി.ഒന്നുപോലും ശരിയല്ല. ലാഭക്കണക്ക്‌ തിരിഞ്ഞു കറങ്ങി.ഈ സിഡി വാങ്ങിയ കാശ്‌ ക്റെഡിറ്റ്‌ കാറ്‍ഡില്‍ അടച്ചിരുന്നെങ്കില്‍... അതുവരെ സി.ഡി വാങ്ങാനും കാണാനും കൂട്ടുനിന്ന പ്രിയ കുടുംബം ഒറ്റകെട്ടായി ഉപദേശം ഈ വഴിയില്‍ കാണുന്ന സി.ഡിയൊക്കെ വാങ്ങി എന്തിനാടാ കാശുകളയുന്നെ..സീസറിനു ഒരു ബ്റൂട്ടസേ ഉണ്ടായിരുന്നുള്ളൂ.എനിക്കു രണ്ട്‌ ബ്റുട്ടസ്‌ മാരായിരുന്നു ഇടത്തും വലത്തുംവലത്തും.അതുവരെ എനിക്കു വഴികാട്ടിയായിനിന്ന ചെകുത്താന്‍ അനിക്സ്പ്റേയുടെ പരസ്യം പോലെ ആയി.പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന ലൈന്‍.മാലാഖയാണെങ്കില്‍ അപ്പോളേ പറഞ്ഞില്ലെ...എന്ന സ്റ്റൈലും.

എന്നാലും എണ്റ്റെ സിഡിക്കാരാ ചതിയില്‍ വഞ്ചന വേണ്ടായിരുന്നു.വ്യാജണ്റ്റെ വ്യാജന്‍ ഇറക്കണ്ടായിരുന്നു.എന്തായാലും ഒരു കാര്യം തീരുമാനിച്ചു. ഇനി വ്യാജ സി.ഡി വാങ്ങില്ലാ..മാക്റ്റ ആണെ അമ്മയാണെ പ്രൊഡ്യൂസറ്‍ അസ്സോസിയഷന്‍ ആണേ ഇതു സത്യം സത്യം സത്യം. വേണ്ടും ചെകുത്താന്‍ജി വക ഉപ്ദേശം .ഇത്ര കടുപ്പം വേണോ വ്യാജന്‍ വാങ്ങിയാല്‍ ഉടനെ ചെക്കു ചെയ്താല്‍ പോരേ എന്നു. ശരിയാ. അതുമതി..അപ്പോള്‍ പ്രതിഞ്ഞയില്‍ ഒരു ചെറിയ മോഡിഫികാഷന്‍ ഇനി വ്യാജന്‍ വാങ്ങിയാല്‍ ഞാന്‍ ഉടനേ ചെക്കുചെയ്യുന്നതാണു . മാക്റ്റ ആണെ അമ്മയാണെ പ്രൊഡ്യൂസറ്‍ അസ്സോസിയഷന്‍ ആണേ ഇതു സത്യം സത്യം സത്യം

Wednesday 13 August, 2008

ബിന്ദ്രയുടെ വെടി മന്ത്രിയുടേയും

അങ്ങനെ നമ്മുടെ ബിന്ദ്രനു മെഡല്‍ കിട്ടിയതിണ്റ്റെ കോലാഹലങ്ങള്‍ അടങ്ങി.പഞ്ചാബിണ്റ്റെ കോടിയില്‍ തുടങ്ങി കേരളത്തിണ്റ്റെ ചക്ക മടലില്‍......സോറി സ്വര്‍ണ മെഡല്‍ വരെ എത്തി നില്‍ക്കുന്നു.എല്ലാവരും അമിട്ട്‌ പൊട്ടിക്കുമ്പോള്‍ നമ്മളുടെ വക ഒരു പൊട്ടസെങ്കിലും ഇരിക്കട്ടെ എന്നു വച്ച്‌ നമ്മുടെ വിജയകുമാറിണ്റ്റെ ഒരു പ്രസ്താവന.കേരളത്തില്‍ ഷൂട്ടിംഗ്‌ അകാദമി തുടങ്ങാന്‍ പോണേയ്‌......പൂൂായ്‌.....മൂപ്പരുടെ വിചാരം നമ്മുടെ നാണപ്പന്‍ ആശാരിയെക്കൊണ്ട്‌ ഒരു പലക മുറിപ്പിച്ച്‌ അതില്‍ പെയിണ്റ്റും അടിച്ച്‌ നാലു വട്ടം വരച്ചാല്‍ മതിയാണെന്നാണു.തോക്കാണെങ്കില്‍ കൊച്ചിന്‍ ആര്‍മറിയില്‍ നിന്നു ആയിരത്തിയഞ്ഞൂറു രൂപക്കും കിട്ടും.ഒരു പഴെ പീടികമുറിയില്‍ ഇതൊക്കെ ഉറപ്പിച്ചാല്‍ ഷൂട്ടിംഗ്‌ റേഞ്ച്‌ റെഡി.ഇങ്ങനെ ഒക്കെ കണക്കു കൂട്ടി അടിച്ചതാണു വിജയേട്ടന്‍(തൊക്ക്‌ സ്വാമിക്ക്‌ ആഭ്യന്തരമന്ത്രിയെ വിളിക്കാമെങ്കില്‍ എനിക്കും ആവാം).പോരത്തതിന്‍ കേരളത്തിണ്റ്റെ ഷൂട്ടിംഗ്‌ താരത്തെ പ്രൊത്സാഹിപ്പിക്കാന്‍ പോകാമല്ലോ അടുത്ത ഒളിമ്പിക്സിലെങ്കിലും. പക്ഷെ മന്ത്രിയുടെ സ്വപ്നങ്ങള്‍ക്കു മേലേ തീമഴ പെയ്യിച്ചു കൊണ്ടാണു ചെക്കണ്റ്റെ അചഛന്‍ ചെലവുകളെ പറ്റി പറഞ്ഞതു.കോടികളുടെ തോക്ക്‌,ഉണ്ട ഇറക്കുമതി ചെയ്യാനുള്ള ബുദ്ധിമുട്ട്‌.ഇതൊക്കെ കേട്ടതോടെ മന്ത്രി ഒന്നും മിണ്ടുന്നില്ല . ഷൂട്ടിംഗ്‌ അക്കാദമിയോ കംബിളിപുതപ്പ്‌ എന്നൊക്കയാണു മന്ത്രി.നോ ഫൊളോ അപ്‌...
ആരെങ്കിലും ബാക്കി എന്തെങ്കിലും കേട്ടാല്‍ പറഞ്ഞു തരണേ
പിന്‍ കുറിപ്പ്‌:
ഭിന്ദ്ര ഒരു ഭാവഭേദമോ അമിതാഹ്ളാദമോ പ്രകടിപ്പിച്ചില്ലെന്ന്‌. ഭിന്ദ്രക്കറിയാം ഒരാഴ്ച കഴിയുന്നതോടെ എല്ലാരും വീണ്ടും ധോണിയുടെ ഹൈര്‍സ്റ്റൈലും കാമുകിമാരേയും അന്വേഷിച്ച്‌ നടക്കുമെന്നും കോളെജ്‌ കുമാരിമാരുടെ മനസ്സിലും സ്വപ്നങ്ങളിലും ഒക്കെ സുരേഷ്‌ റൈനയും യുവരാജും ഒക്കെ പതിവുപോലെ കാണുമെന്നും. അതു തന്നെ കാരണം

Sunday 27 July, 2008

മിസ്റ്ററ്‍ ബാറ്റ്‌

ഞാന്‍ കുറച്ചു ദിവസത്തെക്കു വിട്ടു നിന്നപ്പൊ ചിലരെല്ലാം നമ്മുടെ ശല്യം തീര്‍ന്നു എന്നു വച്ചിട്ടുണ്ടാകും;മോനേ അങ്ങനെയൊന്നും പോണ വിത്തല്ല ഇതു. .നിങ്ങളുടെ ഒക്കെ വായിലിരിക്കുന്നതും കയ്യില്‍ ഇരിക്കുന്നതുമൊക്കെ വാങ്ങികൊണ്ടെ ഞാന്‍ പോകു.കളി നമ്മളോടോ?ഇന്നത്തെ സ്പെഷ്യല്‍ ജീവിതത്തില്‍ നിന്നു മാന്തി പറിച്ചെടുത്ത ഒരു പേജ്‌ ചൂടാറാതെ വായിക്കണ്ടതു എല്ലാരുടേം ചുമതല.
ഞാന്‍ വിദ്യ കൊണ്ടുള്ള അഭ്യാസം തകര്‍ത്ത്‌ എണ്റ്റെ വീട്ടില്‍ തിരിച്ചെത്തി. അവസാനം മാഷെ കണ്ടപ്പൊള്‍ മാഷ്‌ പറഞ്ഞു. ചുള്ളാ എന്താ പ്ളാന്‍?ഞാന്‍ മൊഴിഞ്ഞു അല്ല സാറെ പാസ്സായാല്‍ തുടര്‍ന്നു പ്ഠിക്കണമെന്നാ.അപ്പൊ ഡയലോഗ്‌ സാര്‍ വക. മോനെ സ്നേഹം കൊണ്ടു പറയാ ഞങ്ങളുടെ ക്ഷമ ഒന്നും വേറെ ടീച്ചര്‍മാര്‍ക്കു ഉണ്ടാവുമെന്നു തോന്നണില്ല. അതൊണ്ട്‌ വീണ്ടും പഠിക്കുന്നതൊക്കെ സൂക്ക്ഷിച്ചു മതി. അല്ല നീ പാസ്സാവുമെന്നൊന്നും തോന്നണില്ല. എന്നാലും പറയണൊല്ലൊ എനിക്കു തന്നെ രണ്ടു തരാന്‍ തോന്നീട്ടുണ്ട്‌ പലപ്പോഴും പക്ഷെ നിണ്റ്റെ ഈ അഞ്ചടി രണ്ടിഞ്ചു പോക്കൊം നാല്‍പതു കിലോ തൂക്കോം കാരണം കയ്യീപ്പെടോന്നു പേടിച്ചിട്ടാ. അങ്ങേരുടെ കോളവും അങ്ങനെ പൂരിപ്പിച്ചു ഞാന്‍ നാട്ടില്‍ എത്തി ജനനീ ജന്‍മഭൂമിശ്ച സ്വര്‍ഗാദി പിഗരീയസ്സി എന്നങ്ങു ചൊല്ലി.

നാട്ടിലെത്തി നമ്മല്‍ പഴയ പൊലെ ഡയിലി റൂട്ടിനിലെത്തി.മാത്രുഭൂമി പേപ്പര്‍ നോക്കി എല്ലാ പരസ്യം വരെ കവര്‍ ചെയ്യുക, രാവിലെ അബദ്ധത്തില്‍ പോലും അടുക്കളയില്‍ പോവാതിരിക്കുക എങ്ങാനും പോയാല്‍ അമ്മ എന്തെങ്കിലും പണി പറയും അതു ചെയ്യണ്ടിവരില്ലേ....രാവിലെ എട്ടുമണി ആവുമ്പൊള്‍ ജൊലിക്കു പോകേണ്ട അമ്മയെ സഹായിക്കുകയൊ?നൊ വേ..ഒരു അഭ്യ്സ്തവിദ്യന്‍ അടുക്കളപ്പണി ചെയ്യുക...പ്രി-ഡിഗ്രീ അത്ര മൊശം ഡിഗ്രി ആണൊ. പിന്നെ ജോലി അന്വേഷണം.. മിനിമം ഒരു അമ്പതിനായിരം രൂപ കിട്ടിയില്ലെങ്കില്‍ ജോലി ചെയ്യാനൊ? ഞാനെ പ്രി ഡിഗ്രിക്കാരനാ.ചുരുക്കം പറഞ്ഞാല്‍ രാവിലെയും വൈകിട്ടും അമ്മയെ ബസ്സ്‌ സ്റ്റൊപ്പ്‌ എത്തിക്കുകയും തിരിചെത്തിക്കുകയും ചെയ്യുക,അവിടെ ബസ്സ്‌ സ്റ്റൊപ്പിലും പോകുന്ന ബസിലും ഉള്ള പലതരത്തില്‍ പെട്ട കിളികളെ ഇനം തിരിക്കുക നാട്ടിലുള്ള ബാക്കി വെകിളിപിള്ളെരുടെ കൂടെ കറങ്ങി ജനോപകാരപ്രദമായ ഒരു പാട്‌ കാര്യങ്ങള്‍ ചെയ്തു ആവുന്ന വിധം ചീത്തപേരു ഭാവി തലമുറക്കു സമ്പാദിക്കുക ഇതൊക്കെ തന്നെ പണി.

അങ്ങനെ ഒരു ദിവസം രാവിലെ റ്റീംസിണ്റ്റെ അടുത്തെത്തിയപ്പോള്‍ പിള്ളേര്‍സ്‌ ഒക്കെ കൂടിയാലോചന.ഞെട്ടി പോയി ഇവരൊക്കെ അടങ്ങിയൊതുങ്ങി ഇരിക്കുകയോ..ഏയ്‌ അതിനു വഴിയില്ല ആര്‍ക്കെങ്കിലും പണി കൊടുക്കാനായിരിക്കും. നോക്കിയപ്പൊള്‍ ഇവന്‍മാരുടെ നടുവില്‍ ഒരു ചത്ത വവ്വാല്‍. ലൈന്‍ കമ്പിയില്‍ കുടുങ്ങിയതിനെ തട്ടിയിട്ടതാ ഒരുത്തന്‍ വിശദീകരിച്ചു.ഒരു പാക്കറ്റില്‍ ഇട്ടു വഴിയില്‍ ഇട്ടാലോ? ആരെങ്കിലും എടുത്തു കൊണ്ട്‌ പോയ്ക്കൊളും.കൊള്ളാം നമ്മളെ കൊണ്ട്‌ അത്രക്കൊക്കല്ലെ പറ്റു. രാവിലെ തന്നെ ആരെയെങ്കിലും പറ്റിക്കുന്നതിലുള്ള സുഖം പിന്നെ കിട്ടണമെങ്കില്‍ പിന്നെ അരുടെ എങ്കിലും കോഴിയെ കട്ടു തിന്നണം. ഒരുത്തന്‍ ഓടിപ്പോയി ഒരു കാര്‍ഡ്ബോര്‍ഡ്‌ പെട്ടി കൊണ്ടു വന്നു. എന്തു ഉത്സാഹം. വീട്ടില്‍ കറി ഉണ്ടാക്കാന്‍ നേരത്ത്‌ ഉപ്പില്ലാന്നു കണ്ട്‌ ഉപ്പിനു വിട്ടപ്പോള്‍ അപ്പുറത്തെ വീട്ടില്‍ ക്രിക്കെറ്റ്‌ കണ്ടിരുന്നവനാണു.ഇപ്പൊ എന്തൊരു ശുഷ്കാന്തി.ഇനി ഒരു ഗിഫ്റ്റ്‌ പാക്കിംഗ്‌ കവര്‍ ഒപ്പിക്കണം. അതു വാങ്ങി വരാന്‍ വണ്ടി സ്റ്റാര്‍ട്‌ ചെയ്തതേ ഉള്ളു. ഒരു ചീട്ടു കളി ട്രെയിനി വരുന്നു . പത്തിലെ വേക്കേഷന്‍ ആയി ഇരിക്കുന്ന പുതു തലമുറക്കു ചീട്ടു കളി പഠിപ്പിച്ചു നാട്ടിലെക്കു ഭാവി സാമൂഹ്യ വിരുദ്ധന്‍മാരെ സംഭാവന ചെയ്യുക എന്ന മഹത്കര്‍മ്മവും ഞങ്ങള്‍ക്കുണ്ടായിരുന്നു തികച്ചും സദുദ്ദെശ്യപരം. അല്ലാതെ അവണ്റ്റെ പെങ്ങള്‍ ഞങ്ങളുടെ നാട്ടിലെ ഒരു കൊച്ചു ഐശ്വര്യ റായ്‌ ആയതു കൊണ്ടാണെന്നു ചില വ്രിത്തികെട്ടവന്‍മാര്‍ പറയുന്നതില്‍ ഒരു സത്യവും ഇല്ല.എന്തായാലും ഞാന്‍ മറ്റവന്‍മാരോടു പറഞ്ഞു എന്തായാലും പരീക്ഷണം ഇവണ്റ്റെ നെഞ്ഞത്തിട്ടാവാലോ.വേഗം ഐറ്റം എടുത്തു ഒരു ന്യൂസ്‌ പേപ്പറില്‍ പൊതിഞ്ഞു.അവനെ വിളിച്ചു.ഡാ ഇതു വീട്ടില്‍ കൊടുത്തെക്കു എന്നു പറഞ്ഞു. എന്താ ചേട്ടാ ഇത്‌ എന്നു പറഞ്ഞപ്പോള്‍ നിണ്റ്റെ ചേച്ചിക്കു തരാന്‍ തയ്ക്കുന്ന ചേച്ചി തന്നതാ എന്നാണു ജന്‍മനാ ഉള്ള വികട സരസ്വതി പറയിപ്പിച്ചതു.സ്വന്തം ചേച്ചിയുടെ തുണി എന്താണെന്നു നൊക്കുകയും ചെയ്യാതെ ആ ദുഷ്ടന്‍ ചേട്ടാ ചീട്ടിട്‌ ഒരു റൌണ്ട്‌ ഇരിക്കാം എന്നു പറഞ്ഞു അവിടെ ഇരുന്നു.കാലമാടന്‍.പ്രസവിച്ച പെണ്ണ്‌ കുട്ടി ആണാണൊ പെണ്ണാണോ എന്നറിയാന്‍ നൊക്കുന്ന സസ്പെന്‍സ്‌ ഫീലില്‍ ഇരുന്ന ഞങ്ങള്‍ ഇനി എന്തു എന്നറിയാതെ അവിടിരുന്നപ്പൊളാണു ആ സംഭവം. ഞങ്ങളുടെ മിസ്സ്‌. ഐശ്വര്യ റായ്‌ അവളുടെ ബെന്‍സില്‍ സോറി ലേഡി ബേര്‍ഡില്‍ എത്തി.സ്കൂട്ട്‌ ചെയ്തിരുന്ന പൊന്നനിയനു ക്രിത്യ സമയത്ത്‌ പൊന്നു പെങ്ങളോട്‌ സ്നേഹം.ചേച്ചിക്ക്‌ പൊതി കൊണ്ട്‌ കൊടുക്കല്‍ ഒരു സെക്കണ്റ്റ്‌ കൊണ്ട്‌ കഴിഞ്ഞു. ഇനി എന്ത്‌ എന്നു ഞങ്ങള്‍ നൊക്കിയപ്പൊളെക്കും അവള്‍ പൊതി തുറക്കുന്നു ചെകുത്താന്‍ കുരിശു കണ്ടപോലെ ഞങ്ങളെ ഒന്നു നോക്കുന്നു ചുണ്ട്‌ കൊണ്ട്‌ എന്തൊക്കെയോ പിറു പിറുക്കുന്നു .നിങ്ങളെ ശരിയാക്കിതരാം എന്നു മാത്രം മനസ്സിലായി.ലേഡിബേര്‍ഡ്‌ ഇത്ര സ്പീഡില്‍ പൊകുമെന്ന്‌ അന്നാണു മനസ്സിലായത്‌.എന്താ കാട്ടിയത്‌ ചേച്ചി പിറന്നാള്‍ ആയിട്ട്‌ അമ്പലത്തില്‍ പോവാരുന്നു.ഇന്നു ഇനി എണ്റ്റെ കാര്യൊം പോക്കാ എന്നും പറഞ്ഞ്‌ അനിയന്‍സും പിന്നാലെ.ഒരു കുറ്റബോദ്ധം പോലെ.പിന്നെ ആ കുറ്റബോദ്ധത്തെ ഞങ്ങള്‍ അഞ്ച്‌ റൌണ്ട്‌ റമ്മികൊണ്ട്‌ പശ്ചാത്തപിച്ചു.

വൈകീട്ട്‌ പ്ളെറ്റിനെ എണ്ണം കൊടുക്കാന്‍ വീട്ടില്‍ എത്തിയ ഞാന്‍ ഒരു കൊച്ചു ആള്‍ക്കൂട്ടം കണ്ട്‌ ഞെട്ടി.എയ്‌ അബൌവ്‌ സെവണ്റ്റി വീട്ടില്‍ ആരുമില്ലല്ലോ.പിന്നെ നോക്കിയപ്പൊള്‍ ഐശര്യ റായ്‌.എവിടെയൊ ഒരു ഗുണ്ട്‌ പൊട്ടി അവന്‍ വന്നല്ലൊ എന്ന്‌ അച്ഛ്ണ്റ്റെ ഡയലോഗ്‌.ഇനി തിരിച്ച്‌ പോകാനും പറ്റില്ല.അറക്കാന്‍ കൊണ്ട്‌ പോകുന്ന ആടിണ്റ്റെ മാനസികാവസ്ഥ എനിക്ക്‌ അന്നാ മനസ്സിലായത്‌.അച്ഛന്‍ ഒരു ചിരി.കൊല ചിരി ആയിട്ടാ എനിക്കു തോന്നിയത്‌.നിണ്റ്റെ ഒരു കാര്യം.അകത്ത്‌ കേറുമ്പൊ മറ്റവരൊക്കെ പോക്കാ ചുള്ളന്‍ ചേട്ടനെ പറ്റി ഇങ്ങനെ അല്ല ഞാന്‍ വിചാരിച്ചതു.നമ്മുടെ ഐശ്വര്യ റായ്‌ വക ഡയലോഗ്‌.എണ്റ്റെ കുട്ടി ഈ ഫീലിംഗ്‌ കുറച്ചു നേരത്തെ വെളിപ്പെടുത്തായിരുന്നില്ലെ.ആരും കേള്‍ക്കാതെ ഞാന്‍ ഗദ്ഗദം കൊണ്ടു.അച്ഛന്‍ അകത്ത്‌ പോയി ഒരു പേന കൊണ്ട്‌ അവള്‍ക്ക്‌ കൊടുത്തു മോണ്റ്റെ പിറന്നാള്‍ സമ്മാനം രാവിലെ കിട്ടിയില്ലേ ഇതെണ്റ്റെ വക.അറുത്ത കയ്ക്കു ഉപ്പു തേക്കാത്ത എണ്റ്റെ പിതാജി ക്രൊസ്സിണ്റ്റെ പേന കൊടുക്കുകയോ.മഴക്കാറുണ്ടോ എന്നു നൊക്കാനും പറ്റില്ല ഇരുട്ടല്ലേ.എല്ലാരും ഇറങ്ങി വീട്ടില്‍ നിന്ന്‌. എടാ പറ്റിയതു പറ്റി.ആ പത്ത്‌ രൂപക്ക്‌ വാങ്ങിയ ഡ്യൂപ്ളി പേന കൊണ്ട്‌ ഇപ്രാവശ്യം രക്ഷപെട്ടു.ഇനിയെങ്കിലും അഭ്യാസം കുറക്കു.എന്നു പുറകീന്നു കേട്ടു.
അതു കൊണ്ട്‌ രക്ഷപെട്ടു എന്നു കരുതിയ ഞാന്‍ ബാങ്കളൂറ്‍ക്ക്‌ ഒരു ട്രയിന്‍ ടിക്കെറ്റ്‌ കിട്ടിയപ്പൊ ഞെട്ടിപ്പോയി. അങ്ങനെ ആരണ്യകാണ്ഠം രണ്ടാമധ്യായം തുടങ്ങി

Saturday 19 July, 2008

സ്റ്റാറ്‍ സിങ്ങറും സ്പ്ളിറ്റ്സ്‌ വില്ലയും

നമ്മുടെ ഇന്‍ഡ്യന്‍ ടി.വി ചാനലുകളില്‍ ഒരു പാട്‌ ഷൊകള്‍ നടക്കുന്നുണ്ടല്ലോ. ചുള്ളനും സമയം കിട്ടുമ്പോള്‍ വിഢിപ്പെട്ടിയുടെ മുന്നില്‍ തന്നെ.അങ്ങനെ കണ്ട രണ്ടു ഷോകളെ പറ്റി എഴുതാന്‍ വേണ്ടി നടക്കാന്‍ തുടങ്ങിയിട്ടു കുറച്ചായി. അധികം ആമുഖമില്ലാതെ തുടങ്ങട്ടെ സ്റ്റാര്‍ സിങ്ങര്‍നമ്മുടെ സ്വന്തം എഷ്യാനെറ്റിണ്റ്റെ റിയാലിറ്റി ഷൊ. നാട്ടുകാരൊട്‌ പ്രത്യേകിച്ച്‌ പറയണ്ട.അവതാരക മാറിയപ്പൊള്‍ നല്ല മലയാളം കേള്‍ക്കാമായിരുന്നു. പക്ഷെ പഴക്കമേറെ ആയപ്പൊള്‍ രെന്‍ജിനി( അവര്‍ പറയുന്നത്‌ റെന്‍ജിണി എന്നാണെന്നു മാത്രം)യുടെ മലയാലം കുരച്ച്‌ പറയുന്ന സ്റ്റൈല്‍ ഇല്ലാതെ ആര്‍ക്കും ഇരിക്കാന്‍ പറ്റാതായെന്നാ അശരീരി കേട്ടത്‌.എല്ലാ പ്രാവശ്യത്തേയും പോലെ പാടുന്ന ആളുകളുടെ വായ്‌കുള്ളിലേക്കും മറ്റും സൂം ചെയ്തും വീട്ടുകാരെയും മറ്റും സ്റ്റേജില്‍ കേറ്റിയും ഉള്ള അഭ്യാസങ്ങള്‍ എഷ്യനെറ്റ്‌ തുടരുന്നുണ്ട്‌. പക്ഷെ മെയിന്‍ അറ്റ്രാക്ഷന്‍ കഴിഞ്ഞ തവണ റിത്വിക്കിനെ കൊണ്ട്‌ പരീക്ഷിച്ച്‌ വിജയിച്ച സെണ്റ്റിമെണ്റ്റ്സ്‌ തന്നെ. ഇത്തവണ രണ്ടുപേരായി വര്‍ദ്ധിച്ചെന്നു മാത്രം.ശാരീരിക വൈകല്യം ഉള്ളവര്‍ക്ക്‌ കഴിവു പരീക്ഷിക്കാന്‍ അവസരം കൊടുക്കുന്നത്‌ അഭിനന്ദനീയം എന്നു പറയാതെ വയ്യ. പക്ഷെ അതു അവരുടെ വൈകല്യം ചൂഷണം ചെയ്ത്‌ ആവരുത്‌ എന്നു മാത്രം.കാഴ്ചക്ക്‌ വൈകല്യം ഉള്ള വ്യക്തികളെ വേഷം കെട്ടിച്ചു പരിഹാസ്യരാക്കുന്നത്‌ കൂടാതെ ഒരു സെണ്റ്റിമെണ്റ്റ്സ്‌ ജെനറേറ്റ്‌ ചെയ്യാന്‍ മനപ്പൂര്‍വം ഒരു ശ്രമവും.ഒരു കുട്ടി നന്നായി പാടി. അതിനു ആ കുട്ടിയെ അഭിനന്ദിക്കണം. പക്ഷെ കണ്ണ്‌ നിറച്ചും ഗദ്ഗദ്കണ്ഠയായും അവതാരക ഏത്‌ പൈങ്കിളി സീരിയലിലേയും നായികയെ തൊല്‍പിക്കുന്ന പ്രകടനം നടത്തിയതു ഏതു ദുഷ്ട ലാക്കോടെയാണെന്നു നമുക്കു മനസ്സിലാക്കാമല്ലൊ.പോരാത്തതിനു അതു കണ്ട്‌ കണ്ണ്‌ നിറയുന്ന അച്ചനമ്മമാരുടെ കണ്ണീരു സൂം ചെയ്ത്‌ കാണിക്ക്കയും ചെയ്യുന്നു.ശരിക്കും ഇതു ചൂഷണം തന്നെ അല്ലെ? അല്ലെങ്കില്‍ ഇത്‌ എന്തു കൊണ്ട്‌ എഡിറ്റ്‌ ചെയ്തു കൂടാ?ആ കണ്ണീര്‍ വീണ്ടും വീണ്ടും കാണിച്ചു ടാം റേറ്റിങ്ങില്‍ മുന്നേറുക എന്ന ഒറ്റ ലക്ഷ്യം മാത്രം.വിനയന്‍ പരീക്ഷിച്ചു വിജയിച്ച ഒരു തന്ത്രമാണിത്‌.അല്ലെങ്കിലും പണ്ടെ സെണ്റ്റിമെണ്റ്റ്സ്‌ സീരിയല്‍ നടത്തിയും കന്യാസ്ത്രീയുടെ നീലചിത്രത്തിനെ പറ്റി വീണ്ടും വീണ്ടും എടുത്ത്‌ പറഞ്ഞും പരസ്യ വരുമാനം ഉണ്ടാക്കിയ ഏഷ്യാനെറ്റിനെ ഇതൊന്നും ആരും പഠിപ്പിക്കണ്ടല്ലോ?

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം അല്ലാതെന്തു പറയാന്‍ ഇത്തരക്കാരെ.......

പിന്‍ കുറിപ്പ്‌:ആരെങ്കിലും ആ അവതാരകയെ പരിചയമുണ്ടെങ്കില്‍ ആ കൊഞ്ചല്‍ നിര്‍ത്താന്‍ ഒന്നു പറയൂ . ഒരു റ്റീന്‍ ഏജര്‍ക്കു ചേരുന്ന ആ ഭാവപ്രകടനം മുപ്പതുകള്‍ക്കടുത്ത്‌ നില്‍ക്കുന്ന അവര്‍ക്കു തീരെ ചേരുന്നില്ല.മലയാള ഭാഷയെ മാനഭംഗപ്പെടുത്തതിണ്റ്റെ കൂടെ ഇതും കൂടെ സഹിക്കാനാവുന്നില്ല.സംഗീതം കേല്‍ക്കുന്നതിഷ്ടമാണെന്നൂള്ള ഒരു തെറ്റിനു ഇത്ര ശിക്ഷ വേണൊ ഞങ്ങള്‍ക്കു????

എം.ടി.വി. സ്പ്ളിറ്റ്സ്‌ വില്ല ആണു അടുത്ത ഷൊ.റോഡീസിണ്റ്റെ വിജയത്തിനു ശേഷം രഘു-റാന്‍വിജയ്‌ റ്റീമിണ്റ്റെ ഒരു കണ്ടുപിടിത്തം.ഒട്ടേറെ ഇംഗ്ളീഷ്‌ ചാനെലുകളില്‍ ഇതിണ്റ്റെ മറ്റേതെങ്കിലും രൂപം അരങ്ങേറുന്നുണ്ടാകും അതുറപ്പ്‌.ചുള്ളന്‍ ഇംഗ്ളീഷിലുള്ള അപാര പാന്‍ഢിത്യം കൊണ്ട്‌ അത്തരം ചാനലുകള്‍ സന്ദര്‍ശിക്കുക തീരെ കുറവാണു. സ്പ്ളിറ്റ്സ്‌ വില്ല ഷോയെ പറ്റി പറയാം.ഇരുപത്‌ ഹൌസെഫുള്‍ ആയി നില്‍ക്കുന്ന പെണ്‍പിള്ളേര്‍ രണ്ടു പയ്യന്‍മാര്‍ ശ്രീക്രിഷ്നന്‍ സ്റ്റൈലില്‍. എന്തും സംഭവിക്കാം ഇതാണു സ്പ്ളിറ്റ്സ്‌ വില്ലയുടെ പരസ്യം(20 girls and 2boys anything can happen).
തീയും പഞ്ഞിയും അടുത്ത്‌ വച്ചാല്‍ എന്താണു സംഭവിക്കുന്നതു എന്നു നാട്ടുകാര്‍ക്കൊക്കെ അറിയാമല്ലൊ.ഈ പയ്യന്‍മാരെ പ്രീതിപ്പെടുത്തണം.ഇഷ്റ്റമില്ലാത്തവരെ പയ്യന്‍സിനു പുറത്താക്കാം.അവസാനം ബാക്കി രണ്ടു പെണ്‍കുട്ടികള്‍ ആകുന്നതു വരെ ഇതു തുടരും.അവറ്‍ക്കു അഞ്ചു ലക്ഷം രൂപയും എം.ടി.വി.യില്‍ പരിപാടി അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും. പുറം ലോകവും ആയി ബന്ധമൊന്നുമില്ലാതെ കാമറ ഉറങ്ങുന്നിടത്തും കഴിക്കുന്നിടത്തും ഒക്കെ വച്ച്‌ ഓരോ നിമിഷവും നാട്ടുകാരെ കാണിക്കുന്നുണ്ട്‌.പയ്യന്‍മാരെ ആകര്‍ഷിക്കാന്‍ എന്തും ചെയ്യാമെന്നു ഇടക്കിടക്കു നിര്‍ദേശവും കിട്ടുന്നുണ്ട്‌.ദോഷം പറയരുതല്ലോ നല്ല സുന്ദരികളായ പെണ്‍പിള്ളേരാണെല്ലാം. മോഡലുകള്‍ തന്നെ എല്ലാവരും.അവരെ കൊണ്ടാവുന്നവിധം ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുമുണ്ട്‌. സ്വിം സ്യൂട്ടില്‍ സ്വിമ്മിംഗ്‌ പൂളില്‍ അര്‍ദ്ധ്നഗ്നരായ പയ്യന്‍മാരുടെ ദേഹം മുട്ടിയുരുമ്മുക ഗ്ളാമര്‍ ഫൊട്ടോ എടുക്കുക തുട്ങ്ങിയവയാണു മെയിന്‍ അട്ട്രാക്ഷന്‍സ്‌.അതിനായി ചിലരെ ഓരോ ആഴ്ചയും തിരഞ്ഞെടുത്തു വിടുന്നുമുണ്ട്‌.ഗ്ളാമര്‍ പോരാ എന്നു പറഞ്ഞു തഴഞ്ഞവരുടെ ഫൊട്ടൊ കണ്ടു ചുള്ളന്‍ ഞെട്ടി വിറച്ചു പോയി.ഇതില്‍ പോരെങ്കില്‍ പിന്നെ എന്താണു ഗ്ളാമര്‍ എന്നറിയാന്‍ ആകാംക്ഷ ആയി. അപ്പോള്‍ ആണു നല്ല ഗ്ളാമറസ്‌ എന്നു തെരഞ്ഞെടുത്ത ഫോട്ടോകള്‍ കണ്ടത്‌.എങ്ങനെ അളന്നാലും മറക്കേണ്ട ഭാഗങ്ങള്‍ എന്നു ഒരു സാധാരണക്കാരന്‍ കരുതുന്ന ഭാഗങ്ങളില്‍ ഒന്നര ഇഞ്ചില്‍ കൂടുതല്‍ തുണി ഇല്ല. (സംശയമുള്ളവറ്‍ക്കു യൂറ്റൂബിനെയൊ എം.ടി.വി വെബ്സൈറ്റിനെയോ ആശ്രയിക്കാം.ഈ പറഞ്ഞതില്‍ കുറയാനെ വഴിയുള്ളു).പരസ്യങ്ങളില്‍ സിനെമയില്‍ ഒക്കെ പുകവലി പോലും നിരോധിക്കാന്‍ നടക്കുന്ന സെന്‍സറ്‍ബോര്‍ഡ്‌ ഇതു കാണുന്നില്ലേ?എന്തായാലും ഫ്രീ ആയി ഇതൊക്കെ കാണിച്ചു തരുന്ന തരുണീ മണികളും എം.ടി.വിയും നീണാല്‍ വാഴ്ക. ഷോ ഹിറ്റാവട്ടെ എന്നും ഇതിണ്റ്റെ രണ്ടും മൂന്നും തുടങ്ങി നൂറുകണക്കിനു വേര്‍ഷന്‍സ്‌ എല്ലാഭാഷകളിലും വരട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.
എന്നാലും ഭാരതസ്ത്രീയേ നിണ്റ്റെ ഭാവശുദ്ധി........

Sunday 13 July, 2008

ഇരട്ട പുരാണം

സ്കൂളിലും കൊളേജിലുമായി ഐഡെണ്റ്റിക്കലും അല്ലാത്തതുമായ ഇരട്ടകള്‍ എണ്റ്റെ ക്ളാസ്സില്‍ ഉണ്ടായിരുന്നു.പിന്നെ ഇരട്ടപ്പഴം കാണുംബൊള്‍ തിന്നുക എന്നതു എണ്റ്റെ ഒരു ഹൊബ്ബിയും ആയിരുന്നു.അങ്ങനെ എന്തൊ ഒരു പ്രത്യെക ഇഷ്ടം ഇരട്ട വസ്തുക്കളോട്‌ പണ്ടെ തൊന്നിയിരുന്നു.പോരാത്തതിനു എണ്റ്റെ ബെസ്റ്റ്‌ ഫ്രെന്‍ഡ്സ്‌ എണ്റ്റെ സഹമുറിയന്‍മാര്‍ ഇരട്ടകളും ആയിരുന്നു. ഇത്‌ കൊണ്ടൊക്കെ തന്നെ ഇരട്ടകളെ പറ്റി ഒരു പാടു ഗവേഷണം നടത്താന്‍ അവസരം കിട്ടിയിരുന്നു.അങ്ങനെ ഗവേഷന ഫലമായി കണ്ടെത്തിയ ഒരു പാട്‌ കാര്യങ്ങളില്‍ ജനോപകാരപ്രദമായ മെയിന്‍ ഐറ്റം ഒരുപൊലെ ഉള്ള ഇരട്ടകളെ എങ്ങനെ തിരിച്ചറിയാം എന്നതായിരുന്നു.ഇതിനായി എണ്റ്റെ നീണ്ട കുറെ എറെ നീണ്ടവര്‍ഷങ്ങള്‍ ബുദ്ധി(ഉള്ളതു കൊണ്ടു ഓണം പൊലെ) എന്നിവ ചെലവായിട്ടുണ്ട്‌.എനിക്കു സപ്പ്ളി വരെ കിട്ടി- പഠിക്കാതെ ഗവെഷിച്ചതിന്‍.അങ്ങനെലും സപ്പ്ളി വല്ലതിണ്റ്റെം മണ്ടക്കിരിക്കട്ടെ-അത്രക്കു കഷ്ടപ്പെട്ടു ബുദ്ധിമുട്ടി കണ്ടു പിടിച്ച കാര്യങ്ങള്‍ ഒരു ഫീസും ചാര്‍ജ്‌ ചെയ്യാതെ ആണു ഞാന്‍ പങ്കു വക്കുന്നതു.
അതിനു മുന്നെ വെറെ ഒരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്‌.ഇരട്ടപ്പഴം കഴിച്ചാല്‍ ഇരട്ടകുട്ടികള്‍ ഉണ്ടാവുമെന്ന്‌.എണ്റ്റെ അമ്മ എന്നെ ചീത്ത പറയാറും ഉണ്ട്‌.പിന്നെ ആണുങ്ങള്‍ പ്രസവിക്കില്ലല്ലൊ എന്ന ധൈര്യം കൊണ്ട്‌ ഞാന്‍ അമ്മ കാണാതെ ഇഷ്ടം പൊലെ ഇരട്ടപ്പഴം അടിച്ചു വിടാറുണ്ട്‌.എന്തായാലും ഒരു ഒന്നിച്ചു അഞ്ചെണ്ണം വരെ ഞാന്‍ തിന്നിട്ടുമുണ്ട്‌.അതൊരു വിശ്വാസം മാത്രമാണെന്നു വിശ്വസിക്കാം.. ഇനി മറിച്ചു സംഭവിച്ചാല്‍ വിധിയെന്നു ഓര്‍ത്തു സമാധാനിച്ചൊളു.അല്ലെങ്കില്‍ ഈ കുട്ടികള്‍ ഇല്ലത്തവര്‍ക്കു അഞ്ചാറു ഇരട്ടപ്പഴം തിന്നാല്‍ പോരെ, എന്തിനാ ഡൊക്റ്ററ്‍ അഷ്രഫിണ്റ്റെ ആശുപത്രി അന്വെഷിചു നടക്കുന്നെ.പൊരാത്തതിനു ഇരട്ടപ്പഴം എണ്റ്റെ കൂടെ തിന്നിട്ടുള്ള ചേട്ടന്‍മാര്‍ക്കൊന്നും ഇരട്ടകുട്ടികള്‍ ഇല്ലാത്തതു കൊണ്ട്‌ പെണ്‍പിള്ളര്‍ എന്നെ കെട്ടാന്‍ പേടിക്കണ്ട
.ഇനി ഇരട്ടകള്‍ മനുഷ്യരെ കുറിച്ച്‌ പൊതുവെ ഇവന്‍മാര്‍ ഇവളുമാരും ഒരു വക ആയിരിക്കും.ചൂടന്‍മാര്‍ ചൂടത്തികള്‍.ചുമ്മാ വഴിക്കൂടെ പോകുന്നവരെ ഇട്ടിടിച്ചിട്ടാരിക്കും സ്നേഹം പ്രകടിപ്പിക്കുന്നതു.പിന്നെ എല്ലരുടെം സ്രധകിട്ടുന്നതു കൊണ്ട്‌ ആകെ ഒരു ഞെരിപിരി സ്വഭാവക്കാരായിരിക്കുകയും ചെയ്യും.ചൂടന്‍മാരായിരിക്കുന്ന ഇവരെ തെറ്റി മറ്റെ ആളുടെ പെരു വിളിച്ചാല്‍ പറയെം വെണ്ട. ഇടി പാറ്‍സെല്‍. അതുകൊണ്ട്‌ ഇനി ഐഡണ്റ്റിക്കല്‍ ട്വിന്‍സിണ്റ്റെ കൂടെ ഇടി വിജയകരമായി നാലുവര്‍ഷ്ത്തോളം ചെലവ്വാക്കിയ ആളെന്ന നിലയില്‍ പലരും എന്നൊടു ചോദിച്ചിട്ടുണ്ട്‌. വിനയാന്വിതനായ ഞാന്‍ എണ്റ്റെ മറുപടി ഒരു ചിരിയില്‍ ഒതുക്കി.ഇപ്പൊ ഇന്‍ഫൊര്‍മഷന്‍ ഷയരിങ്ങിണ്റ്റെ കാലമല്ലെ. അതുകൊണ്ട്‌ തിരിച്ചറിയല്‍ എറ്റവും വിഷമകരമായ ഐഡെണ്റ്റികല്‍ ട്വിന്‍സിനെ എങ്ങനെ തിരിച്ചറിയാം എന്ന രഹസ്യം ഞാന്‍ പറഞ്ഞുതരുന്നു.മാത്രമല്ല ഇതു ഞാന്‍ റിച്ചാര്‍ഡ്‌ സ്റ്റാള്‍മാനും ലീനസ്‌ ടോറ്‍വാള്‍ഡ്സിനും സമറ്‍പ്പിക്കുകയും ചെയ്യുന്നു.

ഒന്നാം മാര്‍ഗം. ഇതു സാധാരണയായി എല്ലായിടത്തും കണ്ടു വരുന്നു മുഖത്തു കാണുന്ന പുള്ളികള്‍ മുറിവിണ്റ്റെ പാടുകള്‍ മീശയുടെ നീളം തുടങ്ങിയവ.

രണ്ടാമത്തെ ഈയുള്ളവണ്റ്റെ ഗവേഷണഫലം മാത്രം.ഇരട്ടകളുടെ ഒരു പ്രത്യേകതയെ ആസ്പദമാക്കിയാണു ഈ കണ്ടുപിടുത്തം. ഇരട്ടകളില്‍ ഒരുത്തനെ മുന്നില്‍ കണ്ടാല്‍ രണ്ടില്‍ ഏതെങ്കിലും ഒരു പേരു വിളിക്കുക.ശരിയാണെങ്കില്‍ നിങ്ങള്‍ രക്ഷപ്പെട്ടു.തെറ്റാനെങ്കില്‍ നിങ്ങളുടെ തന്തക്കു വിളി അല്ലെങ്കില്‍ ഇടി ഉറപ്പ്‌.അതാണിതിലെ റ്റ്രിക്കും.ഇരട്ടകളില്‍ ഒരാള്‍ എപ്പൊഴും തമ്മില്‍ ഭേദമായിരിക്കും.അവന്‍ മിക്കവാറും നമ്മുടെ തന്തക്കെ വിളിക്കു.അതാരാണെന്നു കണ്ടുപിടിച്ചാല്‍ മതി.അപ്പൊള്‍ തന്തക്കു വിളിക്കുന്നവന്‍ ഇരട്ട എ. ആണെന്നും ഇടിക്കുന്നവന്‍ ഇരട്ട ബി. ആണെന്നും മനസ്സിലാക്കാം. അപ്പൊ പ്രൊബബിളിറ്റി തിയറി അനുസ്സരിച്ചു ഇടികൊള്ളാനുള്ള ചാന്‍സ്‌ അന്‍പതു ശതമാനം ആയി കുറഞ്ഞു. കൂടാതെ അടി കൊണ്ടാല്‍തന്നേയും ആളെ തിരിച്ചറിയുക്‌ എന്ന ആവശ്യം നടക്കുകയും ചെയ്യും.
എങ്ങനെ ഉണ്ടെണ്റ്റെ ബുദ്ധീ...

Tuesday 1 July, 2008

താറാവും ഇരണ്ടയും പിന്നെ വേണുചേട്ടനും

ഞാന്‍ പത്താം ക്ലാസ്സ്‌ പാസ്സാകുമൊ ഇല്ലയോ എന്ന ടെന്‍ഷന്‍ അടിച്ചു നടക്കുന്ന കാലം. എങ്ങനെ ഉറങ്ങിയാലും പരീക്ഷക്കിരുന്നപ്പോള്‍ പദ്യത്തിണ്റ്റെ വരി മറന്നു പോയി എന്തു ചെയ്യും എന്നൊക്കെ പേടി സ്വപ്നം.പത്തില്‍ തോറ്റാല്‍ തൂമ്പ ചിലഭാഗങ്ങളില്‍ കൈക്കൊട്ട്‌ എന്നും അറിയപ്പെടുന്ന സാധനം വാങ്ങിത്തരുമെന്ന് പിതാശ്രി ഉവാച:ഒഹ്‌ നിങ്ങള്‍ക്കു സംസ്ക്രിതം അറിയില്ല അല്ലെ ഒ.കെ. ഞാന്‍ പരിഭാഷപ്പെടുത്താം ഉവാച എന്നു പറഞ്ഞാല്‍ പറഞ്ഞു എന്നറ്‍ത്ഥം.ആകെ അഞ്ചു സെണ്റ്റില്‍ എവിടെ ഇട്ടു കിളക്കും എന്നു ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ആറ്‍ഭാടമൊന്നുമില്ലേലും രണ്ടു കറി കൂട്ടിയുള്ള ഊണു മിസ്സാക്കണൊ എന്നു വിചാരിച്ചു വിട്ടു കളഞ്ഞു. പിന്നെ അപ്പൂപ്പന്‍ അച്ച്ച്ചനൊടു പറഞ്ഞത്‌ അച്ച്ച്ചനും ആരൊടെങ്കിലും ഒക്കെ പറയണ്ടെ. ചേട്ടന്‍ പിന്നെ ഒരു കൊച്ചു പുലിയായതുകൊണ്ട്‌ അച്ചനു കൈക്കോട്ടു വാങ്ങേണ്ടിവന്നില്ല.പിന്നെ ഇതിലെ ഏറ്റവും രസം എന്താണെന്നു വച്ചാല്‍ എണ്റ്റെ അച്ച്ചന്‍ ഈ കൈക്കോട്ട്‌ എന്ന വസ്തു കൈകൊണ്ട്‌ തൊടുന്നതു ഞാന്‍ കണ്ടിട്ടില്ല അപ്പൊഴും ഇപ്പൊഴും.എന്തായാലും പിതാശ്രീയുടെ വാക്കുകള്‍ ഫലിച്ചാലൊ എന്നുള്ള ഭയം കൊണ്ട്‌ ഇടക്കു കൈക്കോട്ട്‌ എടുത്തു തലോടും.ഒരു ദിവസം ഒരു ചെറിയ കുഴി എടുത്ത്‌ അതില്‍ പ്ളാസ്റ്റിക്‌ ഷീറ്റ്‌ ഇട്ട്‌ വെള്ളമടിച്ചു ഒരു കൊച്ചു സ്വിമ്മിംഗ്‌ പൂള്‍ ഉണ്ടാക്കി.നമ്മള്‍ക്കു കുളിക്കാന്‍ അതില്‍ പറ്റില്ല അതു കൊണ്ട്‌ ക്രിഷിയുടെ ഭാഗമായി റൊഡിലൂടെ കൊണ്ടു പോയ താറാവിന്‍ കുഞ്ഞുങ്ങളെ നാലെണ്ണം നാല്‍പതിനു വാങ്ങിയിട്ടു.പിട താറാവ്‌ ആണെങ്കില്‍ മുട്ടയിട്ട്‌ ആ മുട്ട വിരിയിച്ച്‌ വലിയ താറാവ്‌ രാജാവ്‌ ആവാമല്ലൊ.പൂവന്‍ ആണെങ്കില്‍? താറാവിറച്ചിയുടെ ഒരു ടേസ്റ്റ്‌.വായില്‍ താറാവു കുഞ്ഞുങ്ങളെ കാണുമ്പൊളെ കൊതിവരുന്നു.സ്വിമ്മിംഗ്‌ പൂളില്‍ മീന്‍ കുഞ്ഞുങ്ങളെ പിടിച്ചിട്ട്‌ കൊടുത്തും ഒക്കെ വളര്‍ത്തി.അവസാനം ഒരെന്നം മാത്രമായി.രണ്ടെണ്ണം കാക്കക്കും ഒരെണ്ണം പട്ടിക്കും ദാനമായി പോയി.വലുതായ ഒന്നു പൂവനും.അങ്ങനെ താറാവു വിപ്ളവം നടക്കില്ല എന്നുറപ്പായി.പിന്നെ എസ്‌.എസ്‌.എല്‍.സി പാസ്സായതു കൊണ്ട്‌ കൈക്കൊട്ട്‌ ഭീഷണിയും തീറ്‍ന്നു.പിന്നെ മാര്‍ക്ക്‌ ഇത്തിരി കൂടുതലായതു കൊണ്ട്‌ നളന്ദ തക്ഷ്ശില തുടങ്ങിയ കൊളെജ്‌- പഴെ സര്‍വകലശാലയല്ല.രവി മാഷുടെ നളന്ദ, പ്രദീപ്‌ മാഷുടെ തക്ഷശില ഇവയില്‍ എവിടെ വേണം എന്നുല്ല കണ്‍ഫൂഷന്‍ മാത്രം.ഇതിനിടയില്‍ അതു നടന്നു.എണ്റ്റെ കണ്ണിണ്റ്റെ കണ്ണ്‍ കാതിണ്റ്റെ കാത്‌.അവന്‍......അവന്‍ മരിച്ചു(സെണ്റ്റി മ്യൂസിക്‌).ഒരു കഷണം ഇറച്ചി പോലും കിട്ടിയില്ല എന്ന ദെഷ്യത്തില്‍ ചേട്ടന്‍ അലറി കൊണ്ട്‌ കളയടാ.താറാവിണ്റ്റെ മരണകാരണം ഹാര്‍ട്ട്‌ അറ്റാക്കാണോ മറ്റെന്തിങ്കുലുമാണൊ എന്നറിയതെ നിന്ന ഞാന്‍ ഡെഡ്ബോഡിയുമായി അപ്പുവല്ലിശ്ശണ്റ്റെ കാട്ടുപറമ്പിലെക്കു സ്കൂട്ടായി.തട്ടിപ്പൊയ താറാവിണ്റ്റെ മുഖത്തു നൊക്കി അവണ്റ്റെ അപ്പൂപ്പനെം അമ്മൂമ്മയെം ഒക്കെ വിളിച്ചു.എന്നിട്ടും കലിതീര്‍ന്നില്ല.എന്തൊക്കെ ആയിരുന്നു താറാവിറച്ചി കുരുമുളകു കൂട്ടി ഫ്രൈ ചെയ്യുക എല്ലാം വെള്ളത്തിലായില്ലെ.അതിണ്റ്റെ കാലു പിടിച്ചു കറക്കി ഒരേറു. അതു കറങ്ങി കറങ്ങി കാട്ടിലെക്കു പോയി.പെട്ടെന്നു ഒരലര്‍ച്ച ക്രിത്യം താറാവു ലാന്‍ഡ്ചെയ്ത സ്ഥലത്തുനിന്നും.ആറാം ഇന്ദ്രിയം ഉണറ്‍ന്നു.ഞാന്‍ പൂച്ചപ്പഴ ചെടികളുടെ ഇടയിലെക്കു ഇരുന്നു.വേണുചേട്ടണ്റ്റെ ഒച്ചപോലെ.പിന്നെ ഒന്നും ആലോചിച്ചില്ല.തൊട്ടാവാടി മുല്ലൊന്നും ഒരു പ്രശ്നമായില്ല ഓടി.ആപത്തില്‍ പെട്ടിരിക്കുന്ന വേണുചെട്ടന്‍...പാവം. വീട്ടില്‍ എത്തി ഒരു കപ്പു വെള്ളമെടുത്തു കുടിച്ചു. താറാവു തലക്കെങ്ങാനും വീണൊ?താറാവു തലക്കു വീണു തട്ടിപ്പോവാനുള്ള ഭാഗ്യമെങ്ങാനും വേണുചേട്ടനു കിട്ടുമോ?ഗിന്നസ്ബുക്കില്‍ അങ്ങനെ വേണു ചേട്ടന്‍ കെറുംബൊള്‍ അതിനു ചെറിയ ക്രെഡിറ്റ്‌ എനിക്കും കിട്ടില്ലെ?അല്ല വെണു ചേട്ടന്‍ എന്തിനാ ആ സമയത്തു വന്നതു അവിടെ..ഔട്ട്‌ സൈഡ്‌ സിറ്റിംഗ്‌ ആവും.മനസ്സിലായില്ലെ വെളിക്കിരിക്കുക എന്നു സംസ്ക്രിതത്തില്‍ പറയും.അന്നു വയ്കീട്ട്‌ സാധനം വാങ്ങാന്‍ അങ്ങാടിയില്‍ പോയ ഞാന്‍ ആ വാര്‍ത്ത കേട്ടു.അപ്പു വല്ലിശ്ശണ്റ്റെ പറമ്പില്‍ നിന്ന വെണുചേട്ടണ്റ്റെ മുന്നില്‍ ആകാശതൂടെ പറന്നു പോയൊരു ഇരണ്ട ചത്തു വീണു...ഞാന്‍ പതുക്കെ വെണു ചേട്ടണ്റ്റെ അടുത്തു ചെന്നു .അല്ല വെണുചെട്ടാ അപ്പുവെല്ലിശണ്റ്റെ കാട്ടു പറമ്പില്‍ എന്തിനാ പോയെ?കശുവണ്ടി പെറുക്കാന്‍, ഉടന്‍ വന്നു മറുപടി.ഈ ജൂലയിലോ?കൂടി നിന്ന ആല്‍കൂട്ടത്തില്‍ നിന്നൊരു ചോദ്യം.വേണുചേട്ടന്‍ ഒന്നു പതറി.അപ്പൊ കാര്യം മറ്റവന്‍ തന്നെ.ഔട്സൈഡ്‌ സിറ്റിംഗ്‌. എന്തായാലും കഴിഞ്ഞ മാസംവരെ ഞാന്‍ കേട്ടു ഇരണ്ട ചത്തു വീണ കഥ.

അങ്ങനെ പതിനൊന്നു വറ്‍ഷം എണ്റ്റെ നാട്ടില്‍ വിജയകരമായി ഓടിയ ഒരു കഥ പൊളിയുന്നു ആരെങ്കിലും ഇതു വായിക്കുമ്പൊള്‍.അറ്റ്ലീസ്റ്റ്‌ എണ്റ്റെ അമ്മയെങ്കിലും ഇപ്പൊ അറിയും കാരണം ഞാന്‍ ഇരുത്തി വായിപ്പിക്കും.ഒരു വായനക്കരിയെങ്കിലും വേണ്ടെ എനിക്ക്‌.

Monday 23 June, 2008

വിവാദ നായകന്‍




അങ്ങനെ പുലിയെ പിടിച്ചു.കുറെ നാളായി കേട്ടു തുടങ്ങിയിട്ട്‌. ഇനി ഇവന്‍ എങ്ങനെ പിള്ളേരെ കമ്മ്യൂണിസ്റ്റ്‌ ആക്കുന്നു എന്നൊന്നു പറഞ്ഞു തന്നാല്‍ കൊള്ളാം ചുള്ളന്‍ ചാഞ്ഞും ചരിഞ്ഞും നോക്കി.ഒന്നും കണ്ടില്ല. ഇതാണു പ്രശ്നക്കരനെങ്കില്‍ ഒന്നേ പറയാനുള്ളു ലജ്ജിക്കുക പ്രിയനാടെ..
അന്‍വ്വര്‍ റഷീദിണ്റ്റെയും ലക്ഷ്മി ദെവിയുടേയും മകന്‍ ഹിന്ദുവൊ അല്ലെങ്കില്‍ മുസ്ളിമൊ ആവണ്ടതല്ലെ?അറ്റ്ലീസ്റ്റ്‌ ഒരു നസ്രാണി എങ്കിലും. കുട്ടിക്കുരങ്ങന്‍മാര്‍ക്കു ചോരതിളച്ചതില്‍ അത്ബുദ്ധം എന്തിനു?. തോന്നുന്ന പൊലെ സമരം എടുക്കല്‍ എസ്‌.എഫ്‌.ഐ ഉടെ കുത്തക ഒന്നുമല്ലല്ലൊ?നമ്മുക്കും ഉണ്ട്‌ തല്ലു വാങ്ങാന്‍ ഒരു പുറം. യുവജനങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ടല്ലോ മാഡം. എങ്ങാനും നമ്മള്‍ തല്ലു കൊള്ളുന്ന ഫോട്ടോ കണ്ടു കടാക്ഷിച്ചാലൊ മാഡം ദേവത.ഈ മണ്ടനു വേറെ ഒന്നും തോന്നുന്നില്ല. അതൊണ്ടാണേ..

Saturday 21 June, 2008

ഊഹിക്കു.. സമ്മാനം തരാം

അങ്ങകലെ ഒരു നാട്ടില്‍ രണ്ട്‌ സുഹ്രുത്തുക്കള്‍ രണ്ടു പേരും പത്താം ക്ലാസ്സുകാര്‍.സുഹ്ര്‍ത്ത്‌ എന്ന വാക്കുപയൊഗിക്കാന്‍ പറ്റുമൊ എന്നറിയില്ല.രണ്ടു സ്കൂളില്‍ പഠിക്കുന്നവര്‍. അടുതതടുതത സ്തലം ആയതിനാലും പൊകുന്നതു ഒരെ ബസില്‍ ആയതിനാലും ഒരാളുടെ ബന്ധു മറ്റെ ആളുടെ ക്ളാസ്സ്മെറ്റ്‌ ആയതിനാലും പരിചയപ്പെട്ടു.എന്നും സംസാരിക്കും.ഇണ്റ്റ്രൊ കെട്ടു തെറ്റിധരിക്കണ്ട ആരും. രണ്ടു പേരും ആണ്‍കുട്ടികള്‍ ആണു. അയ്യൊ അത്തരക്കാരല്ല എന്നും പറയാം . എന്തിനാ വീണ്ടും ഒരു തെറ്റിധാരണാ.

അങ്ങനെ രണ്ടുപേരും പത്താം ക്ലാസ്സുകഴിഞ്ഞു. ഇടക്കിടെ ബസ്സില്‍ ഒക്കെ കാണും. കോളെജില്‍ ചെറ്‍ന്നു. ഒരാല്‍ ഫാസ്റ്റ്‌ ഗ്രൂപ്പ്‌ എടുത്തു.മറ്റേ ആള്‍ ഫൊര്‍ത്‌ ഗ്രൂപ്പും. രണ്ടു പേരും ലാറ്റിന്‍ ഉപഭാഷ ആയി എടുത്തു. പൊക്കം അനുസരിച്ചു ക്ലാസ്സില്‍ ഇരുത്തിയപ്പൊള്‍ രണ്ടു പേരും അടുത്തടുത്ത്‌.പ്രീ ദിഗ്രി അത്ര മൊശ്ശം ഡിഗ്രി അല്ലെങ്കിലും തുടറ്‍ന്നു പഠിക്കാനായി ഒരുത്തന്‍ അകലെ പോയി. അപൂര്‍വമായി ബസ്സില്‍ കാണുംബൊള്‍ ഉള്ള വിശെഷം പറച്ചില്‍.
വീണ്ടും സൂര്യന്‍ കിഴക്കുദിച്ചും പടിഞ്ഞാറസ്തമിക്കുകയും ചെയ്തു. ഉള്ള പണി കളഞ്ഞു നാട്ടില്‍ തെണ്ടി( അണ്‍ പാര്‍ലിമെണ്റ്ററി ആവുമൊ) നടന്ന ഒന്നാമന്‍ രണ്ടാമനെ ഒരു കാസ്സറ്റ്‌ വില്‍ക്കുന്നതായി കണ്ടെത്തുന്നു. പണ്ടെ സുഹ്രുത്തു ബന്ധങ്ങള്‍ നന്നായി കൊണ്ടു നടക്കുന്നവനും ദാനധര്‍മിഷ്ഠനും സര്‍വൊപരി നല്ല മനസ്സിന്നുടമയുമായ ഒന്നാമന്‍ പൊക്കെറ്റ്‌ ഒന്നു നോക്കി. നൂറിണ്റ്റെ ഗാന്ധി അപ്പൂപ്പന്‍ ചിരിക്കുന്നു. പിന്നെ ഒന്നും നൊക്കിയില്ല. തിരിഞ്ഞു നടന്നു . ഫ്ര്‍ണ്റ്റ്ഷിപ്പുപൊലും. ഫ്രണ്റ്റ്ഷിപ്‌. ടൈറ്റാനിക്ക്‌ ഷിപ്പു വരെ മുങ്ങി. പിന്നെയാ... ഈ കാശിനു എത്ര പെറൊട്ടെം ബീഫും തിന്നാം.ഭൂമിക്കു ആകെ അറിയുന്ന പണി കറക്ക്മായതു കൊണ്ട്‌ അതു കരങ്ങികൊണ്ടെ ഇരുന്നു. വെറെ പണി ഇല്ലത്തതു കൊണ്ട്‌ ഒന്നാമനും..ഒരു ദിവസം റ്റി.വി കണ്ട ഒന്നാമന്‍ ഞെട്ടി. പഴെ രണ്ടാമന്‍ റ്റി.വിയില്‍ ചിരിച്ചു അഭിമുഖം കൊടുക്കുന്നു.പിച്ചി നൊക്കി അടിച്ച്‌ നൊക്കി. നല്ല വേദന. അപ്പൊ സ്വപ്നം അല്ല. ഉറപ്പിച്ചു.രണ്ടാമാന്‍ വലിയ സംഗീത സംവിധായകന്‍ ആയിരിക്കുന്നു.
ഇതൊക്കെ എഴുതി വന്നപ്പൊ കുളമായി ഒരു നാടകീയത ഒക്കെ വരുത്താന്‍ നൊക്കിയതാ. ചീറ്റി.എന്നാലും പറയട്ടെ ഒന്നാമന്‍ നൊ ഡൌബ്റ്റ്‌. ഈ ഞാന്‍ തന്നെ. രണ്ടാമന്‍ ആരും ഊഹിച്ചിട്ടില്ലല്ലൊ . മെജൊ ജോസ്ഫ്‌.
ഞാന്‍ വിട്ടു കൊടുത്തില്ല എല്ലരൊടും പറാഞ്ഞു നടാന്നു ഒരു മലയാള മനോരമാ സ്റ്റയ്ലില്‍ തന്നെ.എന്നാലും മനസ്സില്‍ ഒരു ജാള്യത ഉണ്ടായിരുന്നു. അതു കളയാന്‍ ഇതല്ലെ എറ്റവും നല്ല വഴി. എല്ലരോടും ഇങ്ങനെ വിളിച്ചു പറയുക.(കൂടാതെ മെജൊ എണ്റ്റെ പഴെ ക്ലാസ്‌ മെറ്റ്‌ ആണെന്നു ചുളുവില്‍ അറിയിക്കുകയും ചെയ്യാല്ലൊ. തള്ളിണ്റ്റെ കാര്യത്തില്‍ ഞാന്‍ ഒരു സംഭവമാ അല്ലെ?)ഇതി ഒരു നുണക്കധഃ സമാപ്തം.
പിന്‍ കുറിപ്പ്‌:എനിക്കിപ്പൊളും രധത്തിണ്റ്റെ ധ എഴുതാന്‍ അറിയില്ല. അറിയുന്നവറ്‍ എതു കി കൊമ്പിനെഷന്‍ ആണെന്നു പറഞ്ഞു താ. എതക്ഷരമാന്നു എനിക്കും മനസ്സിലായി നിങ്ങല്‍ക്കും മന്‍സ്സിലായി ഇല്ലെ?

വായിക്കരുത്‌

ഇന്നു പേപ്പറില്‍ ഒരു രസകരമായ വാര്‍ത്ത കണ്ടു.ക്രിസ്ത്യാനികലുടെ എണ്ണം കൂട്ടാന്‍ പ്രൊത്സാഹനം നല്‍കണമെന്നു!.ഇനി മുതല്‍ പിടിപ്പതു പനിയുണ്ടു അചന്‍മാര്‍ക്കും കന്യാസ്ത്രീകല്‍ക്കും. പ്രസവം നിര്‍ത്താത്തവേ കൂടുതല്‍ പ്രസവിക്കാന്‍ പ്രേരിപ്പിക്കണം,പ്രസവം നിര്‍ത്തിയവര്‍ക്കു സഭക്കു കീഴിലുല്ല ഹോസ്പിറ്റലുകളില്‍ ചെലവുകുറചു സൌചന്യ നിരക്കില്‍ ഒപെറെഷന്‍ ഒരുക്കണം- എന്തയാലും അങ്ങനെയെങ്കിലും സഭക്കു കീഴിലെ ഹോസ്പിറ്റലുകലിള്‍ സൌജന്യ നിരക്കു നടപ്പാക്കുമല്ലൊ. കര്‍ത്താവിനും ബിഷപ്പു തിരുമേനിക്കും സ്തുതി-. കൊള്ളാം എന്തായാലും തീരുമാനം. കാരണമായി ഒന്നും പറയുന്നില്ല.കഴിവുള്ളവറ്‍ കൂടുതല്‍ കുട്ടികളെ വളര്‍ത്തട്ടെ എന്നു മാത്രം ഒരു സൂചന.ഇവരോടു ഈയുള്ളവന്‍ ഒരു ചൊദ്യം ചൊദിച്ചൊട്ടെ. അറിവില്ലായ്മ കൊണ്ടാവാം.ക്ഷമിക്കുക.സന്താന നിയന്ത്രണത്തിലും കുട്ടികലുടെ ആരൊഗ്യ പരിരക്ഷണയിലും യു.എന്നിണ്റ്റെ അംഗീകാരം നേടിയ കേരളത്തിണ്റ്റെ മാത്രിക തകര്‍ക്കാനുള്ള ശ്രമമാണൊ ഇതു?കമ്മ്യുനിസ്റ്റ്‌ മാത്രികയില്‍ സി.ഐ.ഐ യുടെ തന്ത്രമാണു എന്നൊന്നും പറയാനുള്ള വിഡ്ഡിത്തരം എനിക്കില്ല പക്ഷെ ആരെങ്കിലും സംശയിച്ചാല്‍ തെറ്റു പറയാമൊ അവരെ? പ്രത്യെകിച്ചും സി.ഐ.ഐ വികസ്വര രാജ്യങ്ങലിലെ പ്രാതിനിധ്യം കൂട്ടണമെന്നു പറഞ്ഞിരിക്കുംബൊള്‍.അതു പോട്ടെ, ഇവിടെ ലോകമെങ്ങും ഭക്ഷ്യ പ്രതിസന്ധി നെരിടുംബൊള്‍ ഇത്തരം നടപടികല്‍ എന്തിനു?ക്രിസ്ത്യന്‍ പ്രാതിനിധ്യം കെരളത്തില്‍ കുറവില്ലല്ലൊ മൊത്തതില്‍ എടുത്തല്‍ കുറവായിരിക്കാം. പക്ഷെ അതു മുകളിലെക്കല്ലതെ താഴെക്കു പൊകുന്നില്ലല്ലൊ?ന്യായങ്ങള്‍ ഉണ്ടായിരിക്കാം.പൊറ്റാന്‍ കഴിവുള്ളവരോടല്ലെ എന്നു.പക്ഷെ പോട്ടാന്‍ കഴിവില്ലാത്തവരുടെ മക്കല്‍ക്കു സഹായമായി വാങ്ങികൊടുത്തു കൂടെ അധികമുള്ളതു.ക്രിസ്തു പറഞ്ഞ ധനവാനെം ലാസ്സെറിനെം അച്ചന്‍മാരും മറ്റും മറന്നിരിക്കാനുല്ല സാധ്യത ഉണ്ടല്ലൊ?ബൈബിള്‍ ഇടക്കു വായിച്ചല്‍ നന്നയിരിക്കും ഇക്കൊട്ടറ്‍. നികുതി ക്രിത്യമായി നല്‍കി ക്രിസ്തു പരഞ്ഞ ദൈവത്തിനുള്ളതു ദൈവത്തിനും സീസറിനുള്ളതു സീസറിനും കൊടുക്കാന്‍ പ്പരഞ്ഞൂടെ?അതെങ്ങനെ പറയും? എന്‍-ജിനീറിങ്ങിനും മെഡിക്കല്‍ കോളേജിനെ മേടിക്കല്‍ കൊളെജാക്കി മാറ്റിയ മഹത്തായ പാരമ്പര്യം അച്ചന്‍മറ്‍ക്കു ചാര്‍ത്തിക്കിട്ടിയിട്ടിരിക്കുകയല്ലെ.ചെകുത്താന്‍ വേദമോതാന്‍ പാടില്ലല്ലൊ.
ഇനി ഇതിനു പിന്നില്ലുള്ള യാധാര്‍ത്ധ്യം എന്താണെന്നു നോക്കാം.എണ്റ്റെ അറിവില്‍ മുന്‍പെന്നൊ വന്ന ഒരു സറ്‍വെ ഫലം ആയിരിക്കണം ഇതിണ്റ്റെ മൂലകാരണം. അച്ചന്‍മാരുടെയുംകന്യാസ്ത്രീകളുടെയും എണ്ണം ക്രമാതീതമായി കുറയുന്ന്നു.കണ്‍-വെര്‍ഷന്‍ റൈറ്റ്‌ പഴയ പൊലെ ഇല്ല.കാരണം വീടുകളില്‍ കുട്ടികള്‍ കുറവായിരിക്കുന്നു അവരെ കുട്ടികലുടെ അച്ചന്‍മരും അമ്മമാരും ആയി കാണാനാണു അവരുടെ അച്ചനമ്മമ്മാര്‍ ആഗ്രഹിക്കുന്ന്നതു. അപ്പൊള്‍ എന്താനുവഴി ഒരേ ഒരുവഴി. കുട്ടികളുടെ എണ്ണം കൂട്ടുക. നാലൊ അഞ്ചൊ കുട്ടികള്‍ ആവുമ്പൊള്‍ ഈ അവസ്തക്കു മാറ്റം വരും.കുടുംബത്തിണ്റ്റെ അന്തസ്സിനുവെണ്ടി ഒന്നൊ രണ്ടൊ കുട്ടികളെ പ്രേരിപ്പിച്ചു സഭയിലെ ഇടയന്‍മാരും ഇടയത്തികളും ആക്കാന്‍ സാധിക്കും. പിന്നെ എന്തിനാ നമുക്കു ഈ വെദപഠന ക്ളാസ്സുകള്‍.ബ്രയിന്‍ വാഷ്‌ ചെയ്യാല്ലൊ.വിവരമില്ല്ലത്ത പ്രായത്തില്‍ മനസ്സില്‍ നമുക്കു വെണ്ടതു കടത്തി വിടാമല്ലൊ.അതല്ലെ വനിത കമ്മിഷന്‍ പതിനെട്ട്‌ എന്നു നിര്‍ദെശിച്ചപ്പൊള്‍ തന്നെ നമ്മള്‍ ഉടക്കിയതു. എങ്ങന്നെയുണ്ടു ബുദ്ധി.അല്ലെങ്ക്ലും ക്രിസ്തുവിനെക്കാളും ചുങ്കക്കാരുമായാണെല്ലൊ നമുക്കു അടുപ്പം.
ഇനി ചുള്ളന്‍ കുറച്ചു നിര്‍ദെശം വക്കുകയാണു
1. നാലാമത്തെ കുട്ടിക്കു ഫീസ്‌ സൌചന്യം എന്നതിണ്റ്റെ കൂടെ ഹോസ്പിറ്റല്‍ ചെലവു ആഹാര സാധനങ്ങല്‍ തുടങ്ങിയവയും നല്‍കാം
2. ഒരു കുട്ടിയെ നല്‍കാമെന്നു സമ്മതിക്കുന്ന പാരെണ്റ്റ്സിനു മറ്റു കുട്ടികള്‍ക്കു സൌചന്യം അനുവദിക്കാം
ഈ രണ്ടു നിര്‍ദെശം വക്കാന്‍ ഒരു കാരണം ഉണ്ട്‌. കഴിവുള്ളവര്‍ കൂടുതല്‍ കുട്ടികള്‍ക്കു ശ്രമിക്കട്ടെ എന്നു പറഞ്ഞിരുന്നു. പിന്നെ എന്തിനാ ഫീസ്‌ സൌചന്യം ഹോസ്പിറ്റലില്‍ വീണ്ടും പ്രസവിക്കാന്‍ സൌചന്യം എന്നിവ. അതില്‍ നിന്നു എനിക്കു മനസ്സിലായതു ഒന്നണു കൂടുതല്‍ കുട്ടികളെ ഉണ്ടാക്കാനുള്ള കഴിവാണു ഉദ്ദെശിച്ചതു എന്നു.
ഇനിയും ഉണ്ടു അതീവ ബുദ്ധി പരമായ നിര്‍ദെശങ്ങള്‍
3. ഗര്‍ഭ നിരൊധന മാര്‍ഗങ്ങല്‍ക്കു എതിരായ ബൊധവത്കരണം വെണമെങ്കില്‍ അങ്ങനെ ചെയ്യുന്നവര്‍ക്കു നമുക്കു തെമ്മാടിക്കുഴി വിധിക്കാം. ഇടയ ലേഖനവും ആകാം
4.അനാധാലയങ്ങളില്‍ വരുന്ന മുഴുവന്‍ കുട്ടികളെയും നമുക്കു സഭയിലെക്കു ചേര്‍ക്കം. വെണമെങ്കില്‍ ഹിപ്നൊറ്റിസം വരെ ഉപയൊഗിക്കാവുന്നതാണു ദൈവവിളി ഉണ്ടായതായി തൊന്നിപ്പിക്കമല്ലൊ.
5. ഇതു അവസാന കൈ ആണു. അച്ചന്‍മാര്‍ക്കു വിവാഹം കഴിക്കാം എന്ന് തീരുമാനിക്കാം.അനുവദിച്ചിട്ടുള്ള മറ്റു സഭകള്‍ ഉണ്ടല്ലൊ. കത്തൊലിക്കാ സഭക്കും പിന്തുടര്‍ന്നലെന്താ അതു.അച്ചന്‍മരുടെ മക്കള്‍ അച്ചന്‍മാരാവാന്‍ സാധ്യത കൂടുതലല്ലെ. ഈ വഴികള്‍ പോരെങ്കില്‍ ചുള്ളന്‍ ഇനിയും പുതിയ ഐഡിയകള്‍ ഇറക്കുന്നതാണു. ബുദ്ധി പുറത്തു പോകാതിരിക്കാന്‍ തലയില്‍ ചാക്കു നനച്ചിട്ടിരിക്കുകയാണു.അതു കൊണ്ടു ഉറക്കം വരുന്നു.തത്കാലത്തെക്കു അപ്രത്യക്ഷമാകുന്നു.
ജാതിബോധം കൂടുതലുള്ള ക്രിസ്ത്യാനികളെ എണ്റ്റെ അധിക പ്രസംഗം ക്ഷമിക്കുക.
വീണ്ടും കാണുന്നതു വരെ വിടപറയുന്നതു നിങ്ങളുടെ ചുള്ളന്‍.

Friday 20 June, 2008

പേരില്ല

നിന്‍ കവിള്‍ത്തടത്തില്‍ കണ്ട നനവു
മരം പെയ്തതെന്നു കരുതി ഞാന്‍
കണ്ണീരിന്‍ നനവെന്നറിയാന്‍ പിന്നെയും വൈകി
എങ്ങുനിന്നൊ വന്ന നേര്‍ത്ത കാറ്റെന്നു നിന്‍അമര്‍ത്തിയ തേങ്ങലിന്‍ അലകലെ നിനച്ചു
ഇപ്പൊള്‍ ഞാന്‍ തിരിച്ചറിയുന്നു നിന്‍
ചിരിച്ചെപ്പിലൊലിപ്പിച്ച വേദന തന്‍ തപ്ത നിശ്വാസങ്ങള്‍

Saturday 14 June, 2008

തുടക്കം ഒടുക്കവും(?)

കുറെക്കാലമായി മറ്റുള്ളവരുടെ ബ്ളൊഗ്‌ വായിച്ചു കൊണ്ടിരുന്ന ഒരാളായിരുന്നു ഞാന്‍. ഒന്നു കമണ്റ്റുക പൊലും ചെയ്യാതെ. ഉണ്ടിരിക്കുന്ന അഭിഷെക്നായര്‍ക്കു(ഐ.പി.എല്‍ ഹാങ്ങൊവറ്‍ ആണിപ്പൊഴും) ഒരു വിളി വന്നു എന്ന പൊലെ എനിക്കും വേണം ഒന്നു എന്നൊരു തൊന്നല്‍. ചിന്തിച്ചപ്പൊള്‍ എന്തെഴുതും ഒന്നൊ രണ്ടൊ എണ്ണതിനു പൊലും മരുന്നില്ല്ല. മറ്റു ബ്ളൊഗന്‍/ണി പൊലെ പ്രതിഭയുമില്ല്ല. അപ്പൊള്‍ എന്തു ചെയ്യും? അപ്പൊ വെണ്ടാ എന്നു വച്ചു. ഇപ്പൊ ഓര്‍തു. എന്തായാലും ഒരാഗ്രഹം. അതു തീര്‍തെക്കാം. അനന്തമായ സ്യ്ബറ്‍ സ്പസില്‍ എണ്റ്റെ വക ചിലപ്പൊ ഈ ഒരു ആമുഖം മാത്രമായെങ്കിലും ഉണ്ടാവുമല്ലൊ.കെരത്സ്‌.കോം എപിസൊട്‌ തീരുമാനത്തിനു സ്പീഡ്‌ കൂട്ടി. അങ്ങനെ ഇന്നു ഒരു അവധി ദിവസം ഞാന്‍ ഇരുന്നു ആമുഖം കുറിക്കുന്നു. ചിലപ്പൊ ഇതെണ്റ്റെ അവസാനത്തെയും ആകാം. അത്രക്കു സ്തിരൊത്സാഹിയും ക്രിത്യ നിഷ്റ്റനും ആണെ നൊം. പിന്നെ പരയചാല്‍ എം.ടി ക്കു സെഷം ആരു എന്ന ചൊദ്യതിനു ത്രിസ്സുര്‍ കൊടുത്ത ഉതരം ആണല്ലൊ ഈ ഗഡി എന്നു പറയിക്കലൊ എന്നു വചു.


ഇനി എന്നെക്കുരിച്ചു... ജനനം 1982ഇല്‍ കൊടുങ്ങല്ലൂരില്‍.അവിവാഹിതന്‍. മരണം തണ്റ്റെ കയ്കൊണ്ടാനു എന്നു പറഞ്ഞ്‌ പലരും ഉന്നം വചെങ്കിലും ജയിലില്‍ പൊവാനുള്ള അവരുടെ മടികൊണ്ടു ഇപ്പൊളും ജീവിചിരിക്കുന്നു.ചില്ലറ തട്ടിപ്പും തരികിടയുമായി അന്നന്നതെ അപ്പം കണ്ടെത്തുന്നു.എന്നെ കുറിചു ഇതില്‍ കൂടുതല്‍ എന്തു പറയാന്‍. പിന്നെ ഇവിടെ ഞാന്‍ തൊന്നിയതു എഴുതും. അസ്ളീലം അല്ലാത്തതെന്തു. ഞാന്‍ ഒരു പാടു ബ്ളൊഗ്‌ വായിചിട്ടുന്‍ണ്ട്‌. അതൊകൊന്ദ്ടു തന്നെ അവരുടെ ഒക്കെ സ്വാധീനം കണ്ടെന്നിരിക്കും. എല്ല ബ്രാക്കറ്റിലും ക.ടു. എന്നു രെഖപ്പെറ്റുത്തുന്നതല്ല. എണ്റ്റെ കയ്യില്‍ എന്തെലും വാക്കു കണ്ടാല്‍ ഊഹിക്കുക എവിടെ നിന്നൊ അടിച്ചു മാറ്റിയയതാനു എന്നു. കൊപ്യ്രിറ്റെ തരാം. അടിച്ചു മാറ്റാത്ത ഒരു മലയാലിയെ കാണുന്ന ദിവസം. ഇത്രമാത്രം എണ്റ്റെ നുണക്കധകല്‍ എണ്റ്റെ അടുത്തിരുന്നു വനിത വായിക്കുന്ന അമ്മയെയും അചനെയും സാക്ഷിനിര്‍തി ഞാന്‍ ഉത്ഗ്ഘാടിക്കുന്നു. ടും ടും ടും(കയ്യടി)